തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് 42 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു.
കണ്ണൂർ -12
കാസർഗോഡ് -7
കോഴിക്കോട് -5
പാലക്കാട് -5
തൃശൂർ -4
മലപ്പുറം -4
കോട്ടയം -2
കൊല്ലം -1
പത്തനംതിട്ട -1
വയനാട് -1
എന്നിവയാണ് രോഗം സ്ഥിരീകരിച്ചത്.
ഇന്ന് 2 പേർക്ക് രോഗം ഭേദമായി.
സംസ്ഥാനത്ത് ആകെ 28 ഹോട്ട്സ്പോട്ടുകൾ.
ഇന്നലെ ഒരു മരണവുമുണ്ടായി. മുംബൈയില്‍ നിന്നെത്തിയ ചാവക്കാട് സ്വദേശി, 73 വയസുകാരിയായ ഖദീജ. നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തുന്നു എന്നും മുഖ്യമന്ത്രി പറഞ്ഞു.
പോസിറ്റീവ് ആയതില്‍ 21 പേര് മഹാരാഷ്ട്രയില്‍ നിന്നെത്തിയവരാണ്.തമിഴ്നാട്, ആന്ധ്ര എന്നിവിടങ്ങളില്‍ നിന്നെത്തിയവര്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. വിദേശത്ത് നിന്നെത്തിയ 17 പേര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു. കണ്ണൂരില്‍ ഒരാള്‍ക്ക് സമ്ബര്‍ക്കത്തിലൂടെ രോഗം. കോഴിക്കോട് ആരോഗ്യപ്രവര്‍ത്തകയ്ക്ക് രോഗം പിടിപെട്ടിട്ടുണ്ട്.
732 പേര്‍ക്ക് ഇതുവരെ രോഗം സ്ഥിരീകരിച്ചു. 216 പേര് ഇപ്പോള്‍ ചികിത്സയിലാണ്. നിരീക്ഷണത്തിലുള്ളത് 84258 പേര്. 83649 പേര് വീടുകളിലോ സര്‍ക്കാര്‍ കേന്ദ്രങ്ങളിലോ ആണ്. 609 പേര് ആശുപത്രികളിലാണ്. ഇന്ന് മാത്രം 162 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതുവരെ 51310 സാമ്ബിളുകള്‍ പരിശോധനക്ക് അയച്ചു. 49535 എണ്ണം നെഗറ്റീവാണെന്ന് ഉറപ്പാക്കി. ഇതുവരെ മുന്‍ഗണനാ വിഭാഗത്തില്‍ പെട്ട 7072 സാമ്ബിളുകളില്‍ 6630 എണ്ണം നെഗറ്റീവായി. കണ്ണൂര്‍, മലപ്പുറം ജില്ലകളില്‍ 36 പേര് വീതം ചികിത്സയിലുണ്ട്. പാലക്കാട് 26, കാസര്‍കോട് 21, കോഴിക്കോട് 19, തൃശ്ശറൂര്‍ 16 എന്നിങ്ങനെ രോഗികള്‍ ചികിത്സയിലുണ്ട്.
പരീക്ഷ എഴുതാൻ കഴിയാത്ത കുട്ടികൾക്ക് വീണ്ടും എഴുതാൻ അവസരം ഉണ്ടാകും. സേ പരീക്ഷയ്ക്ക്ക് ഒപ്പം റഗുലർ പരീക്ഷ നടത്തും.
താഴേ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് വാർത്താ വാട്ട്സ്ആപ് ഗ്രൂപ്പിൽ ചേരാം:
https://chat.whatsapp.com/KnNI8qufSMHHFPaEISyypJ