പത്തനംതിട്ട: ലോക് ഡൗൺ നിർദേശം മറികടന്ന് ശവസംസ്കാരത്തിന് ആളെക്കൂട്ടിയ പള്ളി വികാരി അറസ്റ്റിൽ. അടൂർ ഏനാത്താണ് സംഭവം. വികാരിക്ക് പുറമെ പള്ളി സെക്രട്ടറിയെയും ട്രസ്റ്റിയെയും പൊലീസ് അറസ്റ്റ് ചെയ്തു. തുവയൂർ സെന്‍റ് പീറ്റേഴ്സ് പളളി വികാരി റജി യോഹന്നാൻ, ട്രസ്റ്റി സുരാജ്, സെക്രട്ടറി മാത്യു എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
ഇവരെ പിന്നീട് ജാമ്യത്തിൽ വിട്ടു. മൃതദേഹം സംസ്ക്കരിക്കുന്ന ചടങ്ങളിൽ പരിധിയിൽ അധികം ആളുകൾ പങ്കെടുത്തതിനാലാണ് നടപടിയെടുത്തത്. ഇതിനിടെ പെരുമ്പാവൂരിൽ ലോക്ക് ഡൗൺ നിർദ്ദേശം ലംഘിച്ച യുവാക്കൾ വാഹനം തടഞ്ഞ പൊലീസുകാരെ മർദ്ദിച്ചു. പെരുമ്പാവൂർ ചെമ്പറക്കിയിലാണ് സംഭവം. സഹോദരങ്ങളാണ് പിടിയിലായത്. ലോക് ഡൗൺ നിർദ്ദേശം ലംഘിച്ച് സഞ്ചരിച്ച എസ്എഫ്ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറി റിയാസ് വഹാബിനെതിരെയും കേസുണ്ട്. വർക്കല പൊലീസാണ് കേസെടുത്തത്.