തിരുവനന്തപുരം:കേരളത്തിൽ സമ്പൂർണ്ണ അടച്ചുപൂട്ടൽ പ്രഖ്യാപിച്ചു. മാർച്ച് 31 വരെയാണ് കേരളത്തിൽ ലോക് ഡൗൺ. പൊതുഗതാഗതം ഉണ്ടാകില്ല. റസ്റ്റോറൻറ് കൾ അടച്ചിടും. ആരും അനാവശ്യമായി പുറത്തിറങ്ങരുത്. കടകൾ തുറക്കുക രാവിലെ ഏഴ് മുതൽ വൈകിട്ട് അഞ്ചു വരെ. ബാങ്കുകൾ രണ്ടു മണി വരെ മാത്രം.നിയന്ത്രണങ്ങൾ ഇന്ന് രാത്രി നിലവിൽ വരും. ബിവറേജസ് ഔട്‌ലെറ്റുകൾ പ്രവർത്തിക്കും.
സ്വകാര്യ വാഹനം അനുവദിക്കും പെട്രോൾപമ്പ്, ആശുപത്രി എന്നിവയുമുണ്ടാകും. ആളുകൾ പുറത്തിറങ്ങുമ്പോൾ അകലം പാലിക്കണം. കേരളത്തിന്റെ അതിർത്തികൾ പൂർണമായും അടയ്ക്കും.
സംസ്ഥാനത്ത് ഇന്ന് 28 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 91 ആയി. സമൂഹവ്യാപനം ഇല്ലെന്നും മുഖ്യമന്ത്രി മുഖ്യമന്ത്രി പിണറായി അറിയിച്ചു.
കാസര്‍ഗോഡ് 19, കണ്ണൂര്‍ അഞ്ച്, എറണാകുളം രണ്ട്, പത്തനംതിട്ടയിലും തൃശൂരിലും ഓരോ ആള്‍ക്കു വീതവുമാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. സംസ്ഥാനത്താകെ നിരീഷണത്തില്‍ 64,320 പേരുണ്ട്. 63,937 പേര് വീടുകളിലും 383 പേര് ആശുപത്രിയിലുമാണ് ഉള്ളത്. 122 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.