തൃശൂര്‍: നൂതന ആശയങ്ങളുമായി കേരളത്തിലെ പോളിടെക്‌നിക് കോളേജുകളിലെ അവസാന സെമസ്റ്റര്‍ വിദ്യാര്‍ത്ഥികള്‍ക്കായി തൃശൂര്‍ എറണാകുളത്തപ്പന്‍ കോളേജ് ഓഫ് എന്‍ജീനിയറിങ് ആന്‍ഡ് മാനേജ്‌മെന്റില്‍ ഹാക്കത്തോണ്‍ മത്സരം സംഘടിപ്പിച്ചു. കേരളത്തിലെ വിവിധ പോളിടെക്‌നിക് കോളേജുകളില്‍ നിന്നായി നൂറ് ടീമുകളാണ് അഞ്ചു വിഭാഗങ്ങളിലായി കഴിഞ്ഞ 2 ദിവസമായി സംഘടിപ്പിക്കപ്പെട്ട പോളി ഹാക്ക് 2020 എന്ന ഹാക്കത്തോണ്‍ മത്സരത്തില്‍ മാറ്റുരച്ചത്. പോളിടെക്‌നിക്ക് മേഖലയില്‍ ആദ്യമായി നടന്ന ഹാക്കത്തോണ്‍ പോളിഹാക്ക് രാജ്യത്തിനു തന്നെ മാതൃകാപരമാണെന്ന് ദേശീയ ഇന്നോവേഷന്‍ കൗണ്‍സില്‍ ഡയറക്ടര്‍ ഡോ. മോഹിത് ഗാംഭീര്‍ പറഞ്ഞു. ഹാക്കത്തോണ്‍ മത്സരത്തില്‍ വിജയികളെ അനുമോദിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചടങ്ങില്‍ യുവനടൻ കാളിദാസ് ജയറാം മുഖ്യാതിഥിയായി. കോളേജ് ചെയര്‍മാന്‍ സോജന്‍ വി അവിറാച്ചന്‍ അധ്യക്ഷത വഹിച്ചു. കേരള ഗവണ്‍മെന്റ് സി ആപ്റ്റ് മാനേജിങ് ഡയറക്ടര്‍ പ്രൊ ഫ. ഡോ. എം അബ്ദുല്‍ റഹ്മാന്‍ സമാപന സന്ദേശം നല്‍കി. സാഗി സംസ്ഥാന നോഡല്‍ ഓഫീസര്‍ ഡോ. അബ്ദുള്‍ ജബ്ബാര്‍ അഹമദ് ഹാക്കത്തോണ്‍ പ്രോഗ്രാമിനെ വിലയിരുത്തി സംസാരിക്കുകയും സമ്മാനങ്ങള്‍ പ്രഖ്യാപിക്കുകയും ചെയ്തു. കോളേജ് പ്രിന്‍സിപ്പല്‍ ഡോ. നിര്‍മല്‍ രാജയും ചടങ്ങില്‍ സംബന്ധിച്ചു. സോഷ്യല്‍ റിസര്‍ച്ച് സൊസൈറ്റി ചെയര്‍മാന്‍ ഡോ. നിസാം റഹ്മാന്‍ സ്വാഗതവും പോളി ഹാക്ക് ഓര്‍ഗനൈസിങ് സെക്രട്ടറി രവി മോഹന്‍ നന്ദിയും പറഞ്ഞു.
പോളിടെക്‌നിക് വിദ്യാര്‍ത്ഥികളുടെ നൂതനവും സാങ്കേതികവുമായ ഐഡിയകളും അവതരണങ്ങളും ഹാക്കത്തോണില്‍ വന്‍ ശ്രദ്ധ ആകര്‍ഷിച്ചു. ഭിന്നശേഷിക്കാര്‍ക്കുള്ള നൂതന ഉപകരണങ്ങളും ചലനശേഷി ഇല്ലാത്തവര്‍ക്ക് ശബ്ദംകൊണ്ട് ഇലക്ട്രിക്കല്‍ ഉപകരണങ്ങള്‍ നിയന്ത്രിക്കാനുള്ള സംവിധാനം, കുറഞ്ഞ ചെലവില്‍ വീട് നിര്‍മിക്കുന്നതിനുള്ള സാങ്കേതിക വിദ്യ, സ്ത്രീ സംരക്ഷണത്തിനുള്ള ഇലക്ട്രോണിക് സംവിധാനം, വെള്ളപ്പൊക്കത്തില്‍ നിന്നു ധാന്യങ്ങള്‍ സംരക്ഷിക്കാനുള്ള ചിലവ് കുറഞ്ഞ സംവിധാനം തുടങ്ങി വ്യത്യസ്ത ഉല്‍പ്പന്നങ്ങള്‍ വിദ്യാര്‍ത്ഥികള്‍ പരിചയപ്പെടുത്തി.
പോളിഹാക്ക് 2020 വിജയികൾ: