തിരുവനന്തപുരം: തീര്‍ഥപാദമണ്ഡപം ഏറ്റെടുത്തത് കയ്യേറ്റം ഒഴിപ്പിക്കാനാണെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ചട്ടമ്ബിസ്വാമി സ്മാരകവും, തീര്‍ഥപാദമണ്ഡപവും സര്‍ക്കാര്‍ സംരക്ഷിക്കുമെന്നും വിദ്യാധിരാജ ട്രസ്റ്റ് ആവശ്യപ്പെട്ടാല്‍ ചട്ടമ്ബിസ്വാമി സ്മാരകം തിരികെ നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി. ബിജെപി വിഷയത്തെ രാഷ്ട്രീയവല്‍ക്കരിക്കുകയാണെന്നും കയ്യേറ്റങ്ങളെ പ്രോല്‍സാഹിപ്പിക്കാന്‍ പാടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
1976ല്‍ ഭൂമി നല്‍കിയത് വിദ്യാധിരാജ സഭയെന്ന സൊസൈറ്റിക്കാണ്. ഇപ്പോള്‍ ഭൂമി നോക്കുന്നത് വിദ്യാധിരാജ ട്രസ്റ്റാണ്. ഇത് നിയമവിരുദ്ധമാണെന്നാരോപിച്ചാണ് തീര്‍ത്ഥപാദമണ്ഡപം തിരിച്ചെടുക്കാന്‍ റവന്യൂപ്രിന്‍സിപ്പല്‍ സെക്രട്ടറി ഉത്തരവിട്ടത്.
കേരളത്തിൽ ഏറ്റവും കൂടുതൽ വായിക്കപ്പെടുന്ന വാട്സ്ആപ്പ് വാർത്തകൾ നിങ്ങൾക്ക് ലഭിക്കാൻ ക്ലിക്ക് ചെയ്യുക:
https://chat.whatsapp.com/BJc0Xq2qnfqItFdCgqj2tx