ന്യൂഡല്‍ഹി: പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട് വടക്കു കിഴക്കന്‍ ഡല്‍ഹിയിലുണ്ടായ സംഘര്‍ഷത്തില്‍ മരണം പത്തായി. സംഘര്‍ഷത്തിനിടയില്‍ പരിക്കേറ്റ ഒരു ഹെഡ് കോണ്‍സ്റ്റബിളും 6 നാട്ടുകാരും കൊല്ലപ്പെട്ടു. വെടിയേറ്റ് ചികിത്സയിലായിരുന്ന രണ്ട് പേര്‍ മരിച്ചു. മോജ്പൂരില്‍ പൗരത്വ നിയമ ഭേദഗതിയെ എതിര്‍ക്കുന്നവരെ അനുകൂലിക്കുന്നവരും പൊലീസും ചേര്‍ന്ന് ആക്രമിക്കുകയായിരുന്നു. ഇന്ന് മാത്രം 136 ലേറെ പേര്‍ക്ക് പരിക്കേറ്റു. അതേസമയം ഡല്‍ഹിയില്‍ സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞു. കൂടുതല്‍ കേന്ദ്രസേനയെ വിന്യസിപ്പിച്ചിട്ടുണ്ടെന്നും അമിത് ഷാ പറഞ്ഞു.
സംഘര്‍ഷ സാധ്യത ഉള്ളതിനാല്‍ ഡല്‍ഹിയില്‍ പത്ത് സ്ഥലങ്ങളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. എല്ലാ സ്‌കൂളുകള്‍ക്കും അവധിയും പ്രഖ്യാപിച്ചു.
കേരളത്തിൽ ഏറ്റവും കൂടുതൽ വായിക്കപ്പെടുന്ന വാട്സ്ആപ്പ് വാർത്തകൾ നിങ്ങൾക്ക് ലഭിക്കാൻ ക്ലിക്ക് ചെയ്യുക:
https://chat.whatsapp.com/BJc0Xq2qnfqItFdCgqj2tx