Kerala

അവിനാശി അപകടത്തിലെ ആശ്രിതര്‍ക്കുള്ള ക്ലെയിം തുക മണിക്കൂറുകള്‍ക്കുള്ളില്‍ നല്‍കി എല്‍ഐസി

തിരുവനന്തപുരം: അവിനാശിയില്‍ കെഎസ്ആര്‍ടിസി ബസില്‍ കണ്ടെയ്‌നര്‍ ലോറി ഇടിച്ചുണ്ടായ അപകടത്തില്‍ മരിച്ചവരുടെ ആശ്രിതര്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച 10 ലക്ഷം രൂപ കെഎസ്ആര്‍ടിസി ഏര്‍പ്പെടുത്തിയ അപകട ഇന്‍ഷുറന്‍സ് പരിരക്ഷയില്‍ നിന്നുള്ള സഹായം. ടിക്കറ്റുകളില്‍ നിന്നുള്ള സെസ് പിരിവിലൂടെ പ്രതിവര്‍ഷം 3 കോടി രൂപയാണ് കെഎസ്ആര്‍ടിസി ഇന്‍ഷുറന്‍സ് പ്രീമിയമായി അടയ്ക്കുന്നത്. പരിക്കേറ്റവര്‍ക്ക് പരമാവധി 3 ലക്ഷം രൂപ വരെ നല്‍കും. ബസ് ഡ്രൈവര്‍ ഗിരീഷ്, കണ്ടക്ടര്‍ ബൈജു എന്നിവരുടെ കുടുംബങ്ങള്‍ക്ക് 30 ലക്ഷം രൂപയാണ് നല്‍കുന്നത്. ഇതില്‍ 10 ലക്ഷം രൂപ കെഎസ്ആര്‍ടിസി ഏര്‍പ്പെടുത്തിയിട്ടുള്ള അപകട ഇന്‍ഷുറന്‍സ് പദ്ധതിയില്‍ നിന്നാണ്. മറ്റൊരു 10 ലക്ഷം രൂപ സര്‍ക്കാര്‍ ജീവനക്കാര്‍ക്കുള്ള ഗ്രൂപ്പ് ഇന്‍ഷുറന്‍സ് പദ്ധതി വഴിയാണു ലഭിക്കുക.

ഇതിനായി പ്രതിവര്‍ഷം 600 രൂപയോളം ജീവനക്കാരുടെ ശമ്പളത്തില്‍ നിന്ന് പ്രീമിയമായി ഈടാക്കി വരുന്നുണ്ട്. ഇനിയുള്ള 10 ലക്ഷം രൂപ ദേശസാല്‍കൃത ബാങ്കിന്റെ അക്കൗണ്ട് ഉടമകള്‍ എന്ന പേരില്‍ ലഭിക്കുന്ന ഇന്‍ഷുറന്‍സ് പരിരക്ഷയുടെ ഭാഗമാണ്. മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്കു വാഹനാപകട നഷ്ടപരിഹാര ട്രൈബ്യൂണല്‍ (എംഎസിടി) മുഖേനയുള്ള നഷ്ടപരിഹാരത്തിനും അപേക്ഷിക്കാം. മരിച്ച ജീവനക്കാരുടെ കുടുംബാംഗങ്ങള്‍ക്കുള്ള ആശ്രിത നിയമനം കെഎസ്ആര്‍ടിസിയില്‍ 4 വര്‍ഷമായി നിര്‍ത്തിവെച്ചിരിക്കുകയാണ്. അതേസമയം അവധിയെടുക്കാതെയാണ് അപകടത്തില്‍ മരിച്ചവരുടെ ലൈഫ് ഇന്‍ഷുറന്‍സ് ആനുകൂല്യങ്ങള്‍ എല്‍ഐസി അതിവേഗത്തില്‍ വിതരണം ചെയ്തത്‌. വെള്ളിയാഴ്ചയും ഇന്നലെയും അവധിയായിരുന്നിട്ടും ഇന്‍ഷൂറന്‍സ് ക്ലെയിം നല്‍കാന്‍ മുഖ്യ ഓഫീസിലും ശാഖകളിലും ആവശ്യമായ ജീവനക്കാര്‍ എത്തുകയായിരുന്നുവെന്ന് എറണാകുളം സീനിയര്‍ ഡിവിഷണല്‍ മാനേജര്‍ പി രാധാകൃഷ്ണന്‍ പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top