കേരള പോലീസിന്റെ വെടിയുണ്ട കാണാതായ സംഭവത്തില്‍ വിശദീകരണം തേടി ഹൈക്കോടതി. അനുബന്ധ രേഖകള്‍ ഹാജരാക്കാനും കോടതി നിര്‍ദേശിച്ചു. രണ്ടാഴ്ചക്ക് ശേഷം കേസ് വീണ്ടും പരിഗണിക്കുമെന്നും കോടതി അറിയിച്ചു. അതേസമയം കാണാതായ വെടിയുണ്ടകളുടെ കൃത്യമായ കണക്കുകള്‍ ഇപ്പോള്‍ പറയാനാകില്ലെന്ന് കേസ് പരിഗണിക്കവെ സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് ആഭ്യന്തര അഡീഷണല്‍ ചീഫ് സെക്രട്ടറി ബിശ്വാസ് മേത്ത തയാറാക്കിയ റിപ്പോര്‍ട്ട് മുഖ്യമന്ത്രി പിണറായി വിജയനു കൈമാറി. ആയുധങ്ങളും വെടിക്കോപ്പുകളും കാണുന്നില്ലെന്ന പ്രചാരണമുണ്ടാക്കി സുരക്ഷയ്ക്കു ഭീഷണിയുണ്ടെന്ന തരത്തില്‍ വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത് വസ്തുതനിഷ്ഠപരമാണെന്നും ആയുധങ്ങളുടെയും വെടിക്കോപ്പുകളുടെയും കണക്കുകള്‍ കമ്പ്യൂട്ടറൈസ് ചെയ്യണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
കേരളത്തിൽ ഏറ്റവും കൂടുതൽ വായിക്കപ്പെടുന്ന വാട്സ്ആപ്പ് വാർത്തകൾ നിങ്ങൾക്ക് ലഭിക്കാൻ ക്ലിക്ക് ചെയ്യുക:
https://chat.whatsapp.com/BJc0Xq2qnfqItFdCgqj2tx