തിരുവനന്തപുരം: സി.എ.ജി റിപ്പോര്‍ട്ട് രാഷ്ട്രീയപ്രേരിതം മാത്രമാണെന്ന നിലപാടുമായി സി.പി.എം. ഇന്നു ചേര്‍ന്ന സംസ്ഥാന സെക്രട്ടറിയറ്റ് യോഗത്തിലാണ് നിര്‍ണായകമായ നിലപാടുകള്‍ സ്വീകരിച്ചത്.
സാധാരണയായി സി.എ.ജി റിപ്പോര്‍ട്ടുകള്‍ പബ്ലിക്ക് അക്കൗണ്ട്സ് കമ്മിറ്റിക്ക് മുന്നില്‍ എത്തുമ്പോള്‍ മറുപടിയും വിശദീകരണവും നല്‍കി പരിഹരിക്കാറാണ് പതിവ്. എന്നാല്‍ ഇതിന് വിരുദ്ധമായി ഓഡിറ്റര്‍ ജനറല്‍ തന്നെ വാര്‍ത്താസമ്മേളനം വിളിച്ച് കണ്ടെത്തലുകള്‍ പറഞ്ഞതിന് പിന്നില്‍ രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടെന്നും യോഗം വിലയിരുത്തി. ഇത്തരത്തിലുള്ള ആരോപണങ്ങള്‍ മുഖ്യമന്ത്രി തന്നെ നേരിടുമെന്നും മറ്റ് സി.പി.എം നേതാക്കളൊന്നും പ്രതികരണം നടത്തേണ്ടതില്ലെന്നും യോഗത്തില്‍ തീരുമാനിച്ചു
ബുള്ളറ്റ് പ്രൂഫ് വാഹനം വാങ്ങിയത് ഒഴികെയുള്ള കാര്യങ്ങള്‍ യു.ഡി.എഫ് കാലത്താണ് നടന്നത്. ഇപ്പോഴത്തെ വിവാദങ്ങള്‍ രാഷ്ട്രീയ പ്രേരിതമെന്നും സിപിഎം ആരോപിച്ചു.
താഴെക്കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്തു കേരളവിഷൻ ഗ്രൂപ്പിൽ ചേരാം:
https://chat.whatsapp.com/Keu1BbwaLSJI92UgqjyT4I