ന്യൂഡല്‍ഹി: സൈറസ് മിസ്ത്രിയെ ടാറ്റ സണ്‍സ് ചെയര്‍മാനായി പുനര്‍നിയമിച്ച ദേശീയ കമ്പനി നിയമ അപ്പലറ്റ് ട്രൈബ്യൂണല്‍ തീരുമാനം സുപ്രീംകോടതി സ്റ്റേ ചെയ്തു. ടാറ്റാ സണ്‍സും , രത്തന്‍ ടാറ്റയും സമര്‍പ്പിച്ച ഹര്‍ജിയിലാണ് സുപ്രീംകോടതി നടപടി.
ടാറ്റ സൺസ് രണ്ട് ഗ്രൂപ്പുകളുടെ ഉടമസ്ഥതയിലുള്ളതാണെന്ന തെറ്റായ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് എൻസിഎൽഎടി ഉത്തരവെന്നാണ് രത്തൻ ടാറ്റ സുപ്രിം കോടതിയിൽ നൽകിയിട്ടുള്ള ഹർജിയിലെ വാദം. ടാറ്റ സൺസ് പൊതു കമ്പനിയിൽ നിന്ന് സ്വകാര്യ കമ്പനിയാക്കിയ നടപടി നിയമവിരുദ്ധമാണെന്ന ഉത്തരവ് തിരുത്തണമെന്ന രജിസ്ട്രാർ ഓഫ് കമ്പനീസിന്റെ ആവശ്യം ട്രിബ്യൂണൽ തള്ളിയ പശ്ചത്തലത്തിലാണ് ടാറ്റ സൺസും രത്തൻ ടാറ്റയും കോടതിയെ സമീപിച്ചത്.
ഹർജികളിലെ പ്രധാന വാദം സൈറസ് മിസ്ത്രിയുടെ നിയമനം പങ്കാളിത്തത്തിന്റെ അടിസ്ഥാനത്തിലായിരുന്നു എന്ന് തെറ്റായി വ്യാഖ്യാനിക്കപ്പെട്ടുവെന്നാണ്. പ്രൊഫഷണൽ മികവ് പരിഗണിച്ച് മാത്രമായിരുന്നു നിയമനം. എസ്പി ഗ്രൂപ്പിന്റെ പ്രതിനിധിയായല്ല സൈറസ് മിസ്ത്രി ചെയർമാൻ സ്ഥാനത്തെത്തിയതെന്നും രത്തൻ ടാറ്റ ഹർജിയിൽ ചൂണ്ടിക്കാട്ടി.
ഏറ്റവും കൂടുതൽ വാട്സ്ആപ്പ് വാർത്തകൾ വായിക്കപ്പെടുന്ന ഗ്രൂപ്പിൽ നിങ്ങൾക്കും ചേരാം. താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക:
https://chat.whatsapp.com/BJc0Xq2qnfqItFdCgqj2tx