ഉത്തർപ്രദേശ്: അയോദ്ധ്യ വിധിയിൽ സുന്നി വഖഫ് ബോർഡിന് കൈമാറണമെന്ന് പറഞ്ഞിട്ടുള്ള അഞ്ചേക്കർ ഭൂമി സ്വീകരിക്കണോയെന്നതിൽ നവംബർ 26ന് തീരുമാനമുണ്ടായേക്കുമെന്ന് ഉത്തർപ്രദേശ് സുന്നി വഖഫ് ബോർഡ് ചെയർമാൻ സുഫാർ ഫറൂഖി പറഞ്ഞു. അന്ന് സുന്നി വഖഫ് ബോർഡിൻറെ ജനറൽ ബോഡി ചേർന്നേക്കും. അതിൽ തീരുമാനമുണ്ടാകും.ഭൂമി സ്വീകരിക്കണ്ട എന്ന കാഴ്ചപ്പാടും ചിലയിടങ്ങളിൽ നിന്ന് വന്നിട്ടുണ്ട്. ഭൂമി സ്വീകരിച്ച് വിദ്യാഭ്യാസ സ്ഥാപനം തുടങ്ങി അതിന്റെ ഒരു ഭാഗത്ത് പള്ളിയും ചേർക്കാമെന്ന് പറയുന്ന കാഴ്ചപ്പാടും ചിലയിടങ്ങളിൽ നിന്ന് വന്നുവെന്നും ഫറൂഖി പറഞ്ഞു.
അതേ സമയം അയോദ്ധ്യ വിധിയുമായി ബന്ധപ്പെട്ട് വിവിധ മതനേതാക്കളുമായി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ കൂടിക്കാഴ്ച നടത്തി.