കൊല്ലം:ട്രെയിന്‍ യാത്രക്കിടെ കാണാതായ മകളെ കണ്ടുകിട്ടിയെന്ന് അച്ഛന്‍ ശിവജി. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ശിവജി സന്തോഷ വാര്‍ത്ത പങ്കുവച്ചത്. ചടയമംഗലം പൊലീസ് സ്റ്റേഷനില്‍ നിന്നാണ് മകള്‍ വിഷ്ണുപ്രിയയെ കണ്ടുകിട്ടിയതെന്ന് കുറിപ്പിലുണ്ട്.
റെയില്‍വേ പൊലീസാണ് കുട്ടിയെ കണ്ടെത്തിയത്. കുടുംബവുമായി വിഷ്ണുപ്രിയ സംസാരിച്ചു.
പതിനൊന്നു മണിയോടെയാണ് വിഷ്ണുപ്രിയയെ കൊല്ലം റെയില്‍വേസ്റ്റേഷന്‍ പരിസരത്ത് വെച്ച് കണ്ടെത്തിയത്. ചോറ്റാനിക്കരയുള്ള അമ്മ വിഷ്ണു പ്രിയയുടെ അടുത്തേക്ക് എത്തിയിട്ടുണ്ട്. അച്ഛനും സഹോദരങ്ങളും ഉള്‍പ്പെടുന്ന കുടുംബം വയനാട് ഉള്ളത്. അവര്‍ നാളെ രാവിലെയാകും എത്തുക. നാല്‍പ്പത്തിയെട്ട് മണിക്കൂര്‍ നേരത്തെ അനിശ്ചിതത്വം അവസാനിപ്പിച്ചാണ് വിഷ്ണുപ്രിയയെ കണ്ടെത്തിയിരിക്കുന്നത്.
എറണാകുളത്ത് നിന്നും കോഴിക്കോട്ടേക്കുള്ള യാത്രാമധ്യേയാണ് പെണ്‍കുട്ടിയെ കാണാതായത്. മകളെ കാണാതായെന്നും സഹായിക്കണമെന്നും അഭ്യര്‍ത്ഥിച്ച് ശിവജി ഇന്നലെ ഫേസ്ബുക്കില്‍ കുറിപ്പ് പങ്കുവെച്ചിരുന്നു.
എട്ടിന് എറണാകുളത്ത് അമ്മ വീട്ടിൽ പോയ വിഷ്ണുപ്രിയ 31 ന് എറണാകുളത്ത് നിന്ന് കോഴിക്കോടിന് ട്രെയിൻ കയറിയിരുന്നു. തുടർന്ന് 4.30ന് കെഎസ്ആർടിസി സ്റ്റാൻഡിൽ വിഷ്ണുപ്രിയയെ കണ്ടതായി സഹപാഠി കുടുംബത്തെ അറിയിക്കുകയും ചെയ്തു. ഇതിന് ശേഷം വിഷ്ണുപ്രിയയെക്കുറിച്ച് വിവരം ലഭിച്ചിരുന്നില്ല. കാണാതായി ഒരു ദിവസം കഴിഞ്ഞിട്ടും വിഷ്ണുപ്രിയയെക്കുറിച്ച് ഒരു വിവരവുമില്ലാതായതോടെയാണ് അച്ഛൻ ശിവജി മകളെ കാണാനില്ലെന്ന്കാണിച്ച് ഫേസ്‍ബുക്കില്‍ കുറിപ്പിട്ടത്.
ശിവജി പങ്കുവെച്ച കുറിപ്പ് സമൂഹമാധ്യമങ്ങള്‍ ഏറ്റെടുക്കുകയായിരുന്നു.അൻപതിനായിരത്തിലധികം പേര്‍ പോസ്റ്റുകള്‍ ഷെയര്‍ ചെയ്യുകയും കുടുംബത്തിന് പിന്തുണ അറിയിക്കുകയും ചെയ്തിരുന്നു. പോസ്റ്റ് ഷെയര്‍ ചെയ്ത് വിവരങ്ങൾ അന്വേഷിച്ചു സഹായിച്ച എല്ലാവര്‍ക്കും നന്ദി പറയുന്നതായും ശിവജി കുറിപ്പില്‍ അറിയിച്ചിട്ടുണ്ട്.