തെന്മല :∙ മത്സ്യങ്ങളെ പിടിക്കാൻ പാലത്തിൽ നിന്ന് ചാടി സാഹസികത കാണിച്ച് യുവാക്കൾ. അണക്കെട്ടിന്റെ ഷട്ടർ തുറക്കുമ്പോള്‍ വെള്ളത്തിനൊപ്പം നിരവധി മത്സ്യങ്ങളും കല്ലടയാറ്റിലേക്ക് ഒഴുകിയെത്തും. അണക്കെട്ട് മുഖത്തുനിന്നും 500 മീറ്റർ താഴെയുള്ള തിരുവനന്തപുരം – ചെങ്കോട്ട സംസ്ഥാനാന്തര പാതയിലെ പാലത്തിൽ നിന്നുമാണു യുവാക്കൾ കല്ലടയാറ്റിലേക്കു ചാടുന്നത്.
50 അടിയോളം ഉയരത്തിൽ നിന്നും ആണ് യുവാക്കൾ ചാടുന്നത്.”ഷട്ടറിൽനിന്നും താഴ്ചയിലേക്കു മത്സ്യം വീഴുമ്പോൾത്തന്നെ ഒട്ടുമിക്കതും ചാകും. ചത്ത മത്സ്യം വെള്ളത്തിനു മുകളിൽ പൊങ്ങി ഒഴുകി വരുന്നതു ദൂരത്തുനിന്നും കാണാം. മത്സ്യം പാലത്തിന് നിശ്ചിത ദൂരത്തിൽ എത്തുമ്പോള്‍ താഴേക്കും ചാടും. മത്സ്യത്തിനൊപ്പം ഇവരും കുറെദൂരം ഒഴുകിപ്പോയ ശേഷമാണ് കരയിലേക്ക് നീന്തി കയറുന്നത്. “കട്ട്ല ഇനത്തിൽപ്പെട്ട മീനാണ് കൂടുതലായും ഒഴുകിയെത്തുന്നത്. 20 കിലോഗ്രാം തൂക്കം വരെയുള്ള മത്സ്യത്തെ ഇവിടെനിന്നും കിട്ടിയിട്ടുണ്ട്. കിലോയ്ക്ക് 250 രൂപ നിരക്കിലാണു വിൽപന. ഒരു ദിവസം ശരാശരി ഇരുപതോളം മത്സ്യത്തെ പിടികൂടാറുണ്ട്.
പാലത്തിൽ നിന്ന് ചാടിയുള്ള മീൻ പിടുത്തത്തിന് പോലീസ് വിലക്കുണ്ട്. പലരും അത് വകവയ്ക്കാതെയാണ് എടുത്തു ചാടുന്നത്.