ആറന്മുള: പുതുക്കുളങ്ങര പള്ളിയോടത്തില്‍ക്കയറി ഫോട്ടോഷൂട്ട് നടത്തിയ സീരിയൽ,ഇൻസ്റ്റാഗ്രാം താരത്തിനെതിരേ നിയമനടപടി സ്വീകരിക്കുമെന്ന് പള്ളിയോട സേവാസംഘം പ്രസിഡന്റ് കെ.എസ്.രാജന്, സെക്രട്ടറി പാര്‍ഥസാരഥി ആര്.പിള്ള എന്നിവര്‍ അറിയിച്ചു.ചാലക്കുടി സ്വദേശിനി നിമിഷയ്ക്കെതിരെക്കെതിരെയാണ് നിയമനടപടിക്കൊരുങ്ങുന്നത്.
സ്ത്രീകള്‍ പള്ളിയോടങ്ങളില്‍ കയറാന്‍ പാടില്ലെന്നാണ്. ഇവര്‍ ചെരിപ്പിട്ടാണ് കയറിയതും. വ്രതശുദ്ധിയോടെയാണ് പുരുഷന്മാര് പള്ളിയോടത്തില്‍ കയറുന്നത്.
നദിതീരത്തോട് ചേര്‍ന്ന് പള്ളിയോടപ്പുരകളിലാണ് പളളിയോടങ്ങള്‍ സൂക്ഷിക്കുന്നത്.
ഇവിടെപ്പോലും ആരും പാദരക്ഷ ഉപയോഗിക്കില്ല. മാത്രമല്ല, ഓരോ പള്ളിയോടവും അതാത് പള്ളിയോടക്കരയുടെ ഉടമസ്ഥതയിലുള്ളതാണ്. അവരുടെ അനുമതിയില്ലാതെ പള്ളിയോടത്തിലോ പുരയിലോ ആരും കയറാന്‍ പാടില്ലെന്നതാണ് രീതി.
സംഭവം വിവാദമായതോടെ തന്റെ അറിവില്ലായ്മ കൊണ്ടാണ് പള്ളിയോടത്തില്‍ ഷൂസിട്ട് കയറിയതെന്ന് സീരിയല്‍ താരം നിമിഷ പറഞ്ഞു. ആചാര അനുഷ്ഠാനങ്ങള്‍ ലംഘിക്കണമെന്ന് താന്‍ മനപൂര്‍വ്വം വിചാരിച്ചിട്ടില്ല. സംഭവത്തില്‍ കരക്കാര്‍ക്കും വിശ്വാസികള്‍ക്കുമുണ്ടായ പ്രയാസത്തില്‍ ക്ഷമ ചോദിക്കുന്നതായും നിമിഷ പറഞ്ഞു. തെറ്റ് മനസിലായതിനെ തുടര്‍ന്ന് നിമിഷ നവ മാദ്ധ്യമങ്ങളില്‍ നിന്നും പള്ളിയോടത്തില്‍ നില്ക്കുന്ന ഫോട്ടോ ഇവര്‍ ഒഴിവാക്കി.