കൊച്ചി:സീറോ മലബാർ സഭാ ഭൂമിയിടപാട് കേസിൽ കർദിനാൾ മാർ ജോർജ് ആലഞ്ചേരി വിചാരണ നേരിടണമെന്ന് ഹൈക്കോടതി. ജില്ലാ സെഷൻസ് കോടതിയുടെ ഉത്തരവ് ഹൈക്കോടതി ഇപ്പോൾ ശരിവെച്ചിരിക്കുകയാണ്. കേസുമായി ബന്ധപ്പെട്ട് ആറ് ഹർജികളാണ് ആലഞ്ചേരി നൽകിയിരുന്നത്. ഈ ആറു ഹർജികളും ഹൈക്കോടതി തള്ളി.
നേരത്തെ, തൃക്കാക്കര മജിസ്ട്രേട്ട് കോടതിയാണ് ആലഞ്ചേരി ഉൾപ്പെടെയുള്ളവർക്കെതിരെ കേസ് എടുക്കുകയും വിചാരണയ്ക്ക് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് സമൻസ് അയക്കുകയും ചെയ്തത്. ഇതിനെതിരെ ആലഞ്ചേരി എറണാകുളം സെഷൻസ് കോടതിയിൽ അപ്പീൽ നൽകി. എന്നാൽ അപ്പീൽ അനുവദിക്കപ്പെട്ടില്ല.