കൊച്ചി: നഗരത്തിൻ്റെ ഉല്ലാസകേന്ദ്രമായ സുഭാഷ് പാര്‍ക്കിന്റെ കവാടങ്ങള്‍ നീണ്ട ഒരു വര്‍ഷത്തെ ഇടവേളക്കുശേഷം തുറന്നു. നടന് മമ്മൂട്ടിയാണ് പാര്‍ക്കും ഇന്ററാക്ട് ബയോ ജൈവവൈവിധ്യ പദ്ധതിയുടെ ഭാഗമായി പുതുതായി തയാറാക്കിയ ചിത്രശലഭോദ്യാനവും ഔഷധസസ്യ ഉദ്യാനവും ഉദ്ഘാടനം ചെയ്തത്. മമ്മൂട്ടി തന്നെയായിരുന്നു ആദ്യസന്ദര്ശകനും.
ഉദ്ഘാടനശേഷം ഇലക്ട്രിക് ഓട്ടോയില്‍ കയറിയാണ് മമ്മൂട്ടിയും മേയര്‍ എം. അനില്‍കുമാറും ഉദ്യാനത്തിലേക്ക് എത്തിയത്. ആസ്ക് കലാപരിപാടികളുടെ സ്ഥിരം വേദിയായി പാര്‍ക്കിനെ പ്രഖ്യാപിച്ച് ആദ്യപരിപാടിയായ നൃത്തസന്ധ്യക്കും മമ്മൂട്ടി തിരികൊളുത്തി.
സൗമ്യ സതീഷിെന്റ നേതൃത്വത്തില്‍ ഭരത കലാമന്ദിരത്തിെന്റ നൃത്തസന്ധ്യയാണ് തിങ്കളാഴ്ച അരങ്ങേറിയത്.
ഡെപ്യൂട്ടി മേയര്‍ കെ.എ. അന്‍സിയ, സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷരായ ജെ. സനില്മോന്, പി.ആര്. റെനീഷ്, ഷീബ ലാല്‍, ടി.കെ. അഷറഫ്, സുനിത ഡിക്സന്, പ്രിയ പ്രശാന്ത്, വി.എ. ശ്രീജിത്, പ്രതിപക്ഷ നേതാവ് ആന്റണി കുരീത്തറ, മുന്‍ മേയര്‍ സൗമിനി ജയിന്, കൗണ്‍സിലര്‍ മിനി ആര്. മേനോന്, മധു എസ്. നായര്‍, ഇമാനി കുമാര്‍ എന്നിവര്‍ പങ്കെടുത്തു.
ദേശീയ പരിസ്ഥിതി മന്ത്രാലയം, ജൈവവൈവിധ്യ ബോര്‍ഡ് എന്നിവയുടെ സഹകരണത്തോടെയാണ് ഇന്ററാക്ട് ബയോ ജൈവവൈവിധ്യ പദ്ധതി നടപ്പാക്കുന്നത്. ഇതിെന്റ ഭാഗമായി സുഭാഷ് പാര്‍ക്കില്‍ 20 സെന്റിലാണ് ശലഭോദ്യാനം ഒരുക്കിയത്. പരാഗകാരി ജീവികളായ തേനീച്ച, ചിത്രശലഭം, നിശാശലഭം, വണ്ട് ഉള്‍പ്പെടെയുള്ളവയുടെ ഭക്ഷണത്തിനും പ്രജനനത്തിനും കൂട്ടംചേരലിനും ആവശ്യമായ അന്തരീക്ഷമൊരുക്കുകയാണ് ഇതിലൂടെ. 217 ഇനത്തില്‍പെട്ട സസ്യങ്ങളാണ് ഔഷധോദ്യാനത്തില്‍ നട്ടുപിടിപ്പിച്ചത്. ഇതോടൊപ്പം ഔഷധവൃക്ഷം എന്ന ശില്പവും ഒരുക്കി. വൈകീട്ട് മൂന്നുമുതല്‍ രാത്രി എട്ടുവരെയാണ് പ്രവേശനം. ഞായറാഴ്ചകളിലും ഉത്സവദിവസങ്ങളിലും രാവിലെ 11 മുതല്‍ രാത്രി എട്ടുവരെ പ്രവേശനമുണ്ടാകും