തിരുവനന്തപുരം: സിഎജിക്കെതിരെ നിയമസഭയിൽ മുഖ്യമന്ത്രി പ്രമേയം അവതരിപ്പിച്ചു. സിഎജി സ്വാഭാവിക നീതി നിഷേധിച്ചെന്ന് മുഖ്യമന്ത്രി പറഞ്ഞു.റിപ്പോർട്ട് തയ്യാറാക്കിയത് സർക്കാരിൻറെ ഭാഗം കേൾക്കാതെ എന്നും മുഖ്യമന്ത്രി.
പ്രമേയം നിയമസഭയിൽ ശബ്ദ വോട്ടോടെ പാസായി. കിഫ്ബിയുമായി ബന്ധപ്പെട്ട് സിഎജി റിപ്പോർട്ടിലുള്ള പരാമർശങ്ങളിൽ പലതും വസ്തുതാവിരുദ്ധവും യാഥാർത്ഥ്യങ്ങൾക്ക് എതിയരമാണെന്ന് പ്രമേയത്തിൽ ചൂണ്ടിക്കാട്ടി.
സർക്കാരിനെ അറിയിക്കാതെയും അഭിപ്രായങ്ങൾ കേൾക്കാതെയുമാണ് റിപ്പോർട്ട് തയാറാക്കിയിരിക്കുന്നത്. കിഫ്ബിയുടെ ധനകാര്യ മാതൃകയേക്കുറിച്ച് കൃത്യമായ അറിവില്ലാതെ തയാറാക്കിയ റിപ്പോർട്ട് രാഷ്ട്രീയ നിക്ഷ്പക്ഷതയുടേയും പ്രൊഫഷണൽ സമീപനത്തിന്റേയും ലംഘനമാണ്. ചരിത്രത്തിൽ ആദ്യമായാണ് സി എ ജി റിപ്പോർട്ടിലെ പരാമർശങ്ങൾ കേരള നിയമസഭ നിരാകരിക്കുന്നത്.
സിഎജി റിപ്പോർട്ടിലെ പേജ് 41 മുതൽ 43 വരെയുള്ള കിഫ് ബി സംബസിച്ച പരാമർശങ്ങളും എക്സിക്യൂട്ടീവ് സമ്മറിയിൽ ഇതു സംബന്ധിച്ച രേഖപ്പെടുത്തലുകളും ഈ സഭ നിരാകരിക്കുന്നു.
അതേസമയം കേട്ടുകേൾവിയില്ലാത്ത കാര്യമെന്ന് വിഡി സതീശൻ പറഞ്ഞു. സിഎജി റിപ്പോർട്ട് നിരാകരിക്കാൻ സഭയ്ക്ക് അധികാരമില്ലെന്നും വിഡി സതീശൻ.