തിരുവനന്തപുരം:നെയ്യാറ്റിൻകരയിൽ ദമ്പതികളുടെ മരണത്തിന് കാരണമായ ഭൂമി അയൽവാസി വസന്ത വാങ്ങിയത് ചട്ടങ്ങൾ ലംഘിച്ചാണെന്ന് കണ്ടെത്തൽ.ഡെപ്യൂട്ടി കളക്ടർസുരേഷ് കുമാറിന്റെ അന്വേഷണ റിപ്പോർട്ടിൽ ആണ് കണ്ടെത്തൽ.
വിവാദഭൂമിയുടെ ഇപ്പോഴത്തെ ഉടമസ്ഥയാണ് വസന്ത.എന്നാൽ പട്ടയഭൂമി കൈമാറരുതെന്ന ചട്ടം വസ്തു ഇടപാടിൽ ലംഘിച്ചു.കരം അടച്ചതിലും പോക്ക് വരവ് ചെയ്തതിലും ദുരുഹതയുണ്ടെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.
ഭൂമി പോക്കുവരവ് ചെയ്തതിൽ അന്വേഷണത്തിനുള്ള ശുപാർശയും റിപ്പോർട്ടിൽ ഉണ്ട്. ഇതിന് പിന്നാലെ പൊലീസ് അന്വേഷണത്തിന് ജില്ലാ കളക്ടർ നിർദേശം നൽകി.