കോഴിക്കോട് : ബുധനാഴ്ച തെരഞ്ഞെടുപ്പ് ഫലം വരാനിരിക്കെ കോഴിക്കോട് ജില്ലയിലെ വിവിധയിടങ്ങളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. സംഘര്‍ഷ സാദ്ധ്യത നിലനില്‍ക്കുന്ന നാദാപുരം, വടകര, പേരാമ്ബ്ര, വളയം, കുറ്റ്യാടി പോലീസ് സ്റ്റേഷന് പരിധിയിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. ബുധനാഴ്ച വൈകീട്ട് ആറ് മണിവരെയാണ് നിരോധനാജ്ഞ.
പ്രദേശങ്ങളിള്‍ ആഹ്ലാദ പ്രകടനങ്ങള്‍ നടത്തുന്നതിനും നിയന്ത്രണം ഉണ്ട്. ഫല പ്രഖ്യാപനത്തിന് ശേഷം അതാത് വാര്‍ഡുകളില്‍ മാത്രമേ പ്രകടനം പാടുള്ളൂവെന്നാണ് പ്രവര്‍ത്തകര്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം.
ജില്ലയില്‍ കഴിഞ്ഞ ദിവസമാണ് തദ്ദേശ തെരഞ്ഞെടുപ്പ് നടന്നത്. വോട്ടെടുപ്പിനിടെ വിവിധയിടങ്ങളില്‍ ചെറുതും വലുതുമായി സംഘര്‍ഷങ്ങള്‍ ഉണ്ടായിരുന്നു.
മലപ്പുറം ജില്ലയിൽ മുഴുവന്‍ പ്രദേശങ്ങളിലും ക്രമസമാധാന പ്രശ്നങ്ങള്‍ തടയുന്നതിനും കൊവിഡ് വ്യാപനം തടയുന്നതിനുമായി നാളെ മുതല്‍ ഡിസംബര്‍ 22 വരെ സി.ആര്.പി.സി സെക്ഷന്‍ 144 പ്രകാരം ജില്ലാ കലക്ടര്‍ കെ.ഗോപാലകൃഷ്ണന് നിരോധനാജ്ഞ പ്രഖ്യാപിച്ചു. രാത്രി എട്ട് മണി മുതല്‍ രാവിലെ എട്ട് മണി വരെയാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്.