അബൂജ: സ്ത്രീകൾക്കെതിരെയുള്ള കുറ്റകൃത്യങ്ങൾക്കെതിരെ കടുത്ത നടപടിയുമായി നൈജീരിയൻ സംസ്ഥാനം. ബലാത്സംഗക്കേസിലെ പ്രതികളായ പുരുഷന്മാരുടെ ലൈംഗിക അവയവം മുറിച്ചുമാറ്റണമെന്ന നിയമവുമായി നൈജീരിയന്‍ സംസ്ഥാനമായ കാഡുന. പ്രതികള്‍ സ്ത്രീകളാണെങ്കില്‍ ഫലോപിയന്‍ ട്യൂബുകള്‍ നീക്കം ചെയ്യണമെന്നും പുതിയ ഉത്തരവില്‍ പറയുന്നു. 14 വയസില്‍ താഴെയുള്ള കുട്ടികളെ പീഡിപ്പിക്കുന്നവര്‍ക്ക് വധശിക്ഷയും നല്‍കും.
ലൈംഗിക അതിക്രമങ്ങള്‍ കുറയ്ക്കാനും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും സമൂഹത്തില്‍ സുരക്ഷിതത്വം ഉറപ്പുവരുത്താനും ഈ നിയമത്തിലൂടെ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി കാഡുന ഗവര്‍ണര്‍ നാസിര്‍ അഹമദ് എല്‍ റുഫായി പറഞ്ഞു.
അടുത്തിടെ കാഡുനയില്‍ പീഡനക്കേസുകള്‍ വര്‍ധിച്ച സാഹചര്യത്തിലാണ് കര്‍ശനമായ ശിക്ഷ ഏര്‍പ്പെടുത്താന്‍ തീരുമാനം.