കാസര്‍ഗോഡ് :യുവതിയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി. ചട്ടഞ്ചാൽ സ്വദേശിനിയായ യുവതിയെ പുല്ലൂരിലെ ഭര്‍തൃവീട്ടിലാണ് കിടപ്പുമുറിയില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്. ഉദയ നഗറിലെ പ്രവാസി ഷുക്കൂറിന്്റെ ഭാര്യ റംസീന (27) യെയാണ് കഴിഞ്ഞ ദിവസം അഞ്ചരയോടെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
സ്ത്രീധനത്തിന് വേണ്ടിയുള്ള പീഡനത്തില്‍ മനംനൊന്താണ് റംസീന ജീവനൊടുക്കിയതെന്നാണ് വീട്ടുകാരുടെ ആരോപണം . 2014ലാണ് വിവാഹം നടന്നത്. രണ്ടു ലക്ഷം രൂപയും 35 പവന് സ്വര്‍ണ്ണവും നല്‍കിയിരുന്നു. ഇതിനുപുറമേ കൂടുതല്‍ സ്വര്‍ണവും പണവും ആവശ്യപ്പെട്ട് ഭര്‍തൃവീട്ടില്‍ നിന്നും നിരന്തരം ശല്യം ചെയ്തിരുന്നതായി വീട്ടുകാര്‍ പറയുന്നു. ഇതിന്‍്റെ പേരില്‍ മര്‍ദ്ദനമേല്‍ക്കേണ്ടിയും വന്നിരുന്നുവെന്നും ആരോപിക്കുന്നു.
രണ്ടുദിവസം മുമ്പാണ് ചട്ടഞ്ചാലിലെ സ്വന്തം വീട്ടില്‍ നിന്നും തിരിച്ചു ഭര്‍തൃവീട്ടിലേക്ക് റംസീന എത്തിയത്. ഭര്‍തൃവീട്ടിലുള്ള പീഡനത്തെക്കുറിച്ച് വീട്ടുകാരോട് പറഞ്ഞിരുന്നു. വീട്ടില്‍തന്നെ കഴിയാമെന്ന് പറഞ്ഞിരുന്നെങ്കിലും റംസീന പോവുകയായിരുന്നു എന്നാണ് കുടുംബം പറയുന്നത്. ഇന്നലെ അഞ്ചരയോടെ പുല്ലൂരിലെ വീട്ടില്‍നിന്ന് വീട്ടുകാരെ വിളിച്ച് റംസീനക്ക് സുഖമില്ലെന്നും ഉടന്‍ വരണമെന്നും ആവശ്യപ്പെട്ടു. വീട്ടുകാര്‍ എത്തുമ്ബോഴേക്കും മാവുങ്കാലിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചിരുന്നു. ഇതോടെയാണ് തൂങ്ങി മരിച്ചതാണെന്ന് മനസ്സിലായത്.
മുഹമ്മദ് കുഞ്ഞിയുടെയും റസിയയുടെയും മകളാണ്. മക്കള്‍: നാലര വയസ്സുള്ള ഖജ് ഫാത്തിമ, രണ്ട് വയസ്സുള്ള സമാസ്. സഹോദരങ്ങള്‍: ജംഷീന, റാഹിദ്, ശാലു. ഭര്‍ത്താവ് ഷുക്കൂര്‍ ഗള്‍ഫിലാണുള്ളത്.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാന്‍ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056,