തിരുവനന്തപുരം:പി എസ് സി റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിരുന്ന ഉദ്യോഗാര്‍ഥിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട സംഭവത്തിൽ വിശദീകരണവുമായി പിഎസ്സി. എക്സൈസ് റാങ്ക് ലിസ്റ്റ് റദ്ദാക്കിയിട്ടില്ലെന്നും മൂന്നുമാസത്തേക്ക് ലിസ്റ്റിന്റെ കാലാവധി നീട്ടിയിരുന്നെന്നും പിഎസ്സി. ഇതുവരെ 72 പേര്‍ക്ക് നിയമനം നല്‍കിയിട്ടുണ്ട്. ഉദ്യോഗാര്‍ഥിയുടെ ആത്മഹത്യ ഖേദകരമാണെന്നും പിഎസ്സി വ്യക്തമാക്കി.
തിരുവനന്തപുരം കാരക്കോണത്താണ് പിഎസ്സി റാങ്ക് ലിസ്റ്റിൽ 77ാം റാങ്കുകാരനായിരുന്ന എസ്.അനു ജീവനൊടുക്കിയത്. രാവിലെ സഹോദരനാണ് അനുവിനെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടത്. ജോലി കിട്ടാത്തതിനെ തുടർന്നു കടുത്ത മാനസിക സംഘർഷത്തിലാണെന്ന് വ്യക്തമാക്കുന്ന അഞ്ചുവരികളുള്ള ആത്മഹത്യ കുറിപ്പ് അനു എഴുതിവച്ചിരുന്നു.