തിരുവനന്തപുരം: എം. ശിവശങ്കറിനെതിരെ ചാർട്ടേഡ് അക്കൗണ്ടന്റ് വേണുഗോപാൽ അയ്യരുടെ മൊഴി. സ്വപ്നയെ ഓഫീസിൽ കൊണ്ടുവന്ന് പരിചയപ്പെടുത്തിയത് ശിവശങ്കർ ആണെന്നും ഒന്നിച്ച് ലോക്കർ തുടങ്ങാൻ അദ്ദേഹം നിർദേശിച്ചുവെന്നും വേണുഗോപാൽ എൻഫോഴ്സ്മെന്റിന് മൊഴി നൽകി.
സ്വപ്നയെ പരിചയപ്പെടുത്തിയതിനു ശേഷം താൻ മടങ്ങിയെന്നും ഒന്നിച്ച് ലോക്കർ തുറക്കാൻ താൻ ആവശ്യപ്പെട്ടിട്ടില്ലെന്നുമായിരുന്നു ശിവശങ്കറിന്റെ മൊഴി. എന്നാൽ ചർച്ചകൾ അവസാനിക്കും വരെ ശിവശങ്കർ ഓഫീസിൽ ഉണ്ടായിരുന്നുവെന്നും വേണുഗോപാൽ ഇഡിയോട് വെളിപ്പെടുത്തി.
ഈ അക്കൗണ്ടിൽ 30 ലക്ഷമാണ് ആദ്യം നിക്ഷേപിച്ചത്. ഈ തുക സ്വപ്ന തന്നെ പിൻവലിച്ചു. അതിനു ശേഷം അക്കൗണ്ട് അവസാനിപ്പിക്കാൻ ആവശ്യപ്പെട്ടുവെന്നും അദ്ദേഹം വ്യക്തമാക്കി. കുറച്ച് സ്വര്‍ണാഭരണങ്ങള്‍ അക്കൗണ്ടിലുണ്ടെന്നായിരുന്നു സ്വപ്ന നേരത്തെ പറഞ്ഞത്. അന്വേഷണ ഏജന്‍സികള്‍ ഈ അക്കൗണ്ടില്‍ നിന്നും 64 ലക്ഷം രൂപയും സ്വര്‍ണവും കണ്ടെത്തിയിരുന്നു. എന്നാല്‍ അക്കൗണ്ടിലുണ്ടായിരുന്ന തുകയെ കുറിച്ച് അറിയില്ലെന്നാണ് ചാര്‍ട്ടേഡ് അക്കൗണ്ടന്റിന്റെ മൊഴി.