കൊച്ചി: നയതന്ത്ര സ്വർണക്കടത്ത് കേസിൽ സ്വപ്ന സുരേഷിനും സെയ്ദലവിക്കും ജാമ്യമില്ല. കൊച്ചിയിലെ സാമ്പത്തിക കുറ്റകൃത്യങ്ങൾ കൈകാര്യം ചെയ്യുന്ന കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്.
പ്രതിക്ക് വിദേശ ബന്ധമുള്ളതിനാല്‍ ജാമ്യം നല്കിയാല് വിദേശത്തേക്കു കടക്കുവാന്‍ സാധ്യതയുണ്ടെന്നും ഓരോ ദിവസവും കേസില്‍ പ്രതികളുടെ എണ്ണം കൂടിക്കൊണ്ടിരിക്കുന്നതിനാല്‍ പ്രധാനപ്രതിക്ക് ജാമ്യം നല്‍കുന്നത് അന്വേഷണത്തെ പ്രതികൂലമായി ബാധിക്കുമെന്നും കസ്റ്റംസ് കോടതിയെ ബോധിപ്പിച്ചു.
റിമാന്‍ഡ് കാലാവധി അവസാനിച്ച എട്ട് പ്രതികളുടെ റിമാന്‍ഡ് ഓഗസ്റ്റ് 25 വരെ നീട്ടി. കേസിലെ മറ്റൊരു പ്രതിയായ സംജുവിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഓഗസ്റ്റ് 17ലേക്ക് മാറ്റി.