തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസ് സോളാര്‍ കാലത്തിന്റെ തനിയാവര്‍ത്തനമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്. മുഖ്യമന്ത്രിക്ക് കേസിലെ മുഖ്യആസുത്രക സ്വപ്ന സുരേഷിനെ 2017 മുതല്‍ അറിയാമെന്നും അറിയില്ലെന്ന് പറയുന്നത് പച്ചക്കള്ളമാണെന്നും സുരേന്ദ്രന് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
മുഖ്യമന്ത്രിക്ക് സ്വപ്ന സുരേഷിനെ അറിയാം. ലോകകേരള സഭയുടെ നടത്തിപ്പില്‍ സ്വപ്നയ്ക്ക് പങ്കുണ്ട്. സോളാര്‍കാലത്ത് സരിതയെ യാതൊരു പരിചയവുമില്ലെന്നാണ് ഉമ്മന്‍ചാണ്ടി പറഞ്ഞത്. അതുതന്നെയാണ് പിണറായിയും പറയുന്നത്. കേരള സര്‍ക്കാര്‍ ഷാര്‍ജ ഷെയ്ഖിന് സ്വീകരണം നല്കിയപ്പോള് അതിന്റെ ചുമതലയില്‍ സ്വപ്നയുണ്ടായിരുന്നു. ഷാര്‍ജ ഷെയ്ഖിന് നല്കിയ വിരുന്നിലും സ്വപ്ന പങ്കെടുത്തു.
മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി സ്ഥാനത്തു നിന്നും മാറ്റിയ എം. ശിവശങ്കറിനെ എന്തുകൊണ്ട് ഐടി സെക്രട്ടറി സ്ഥാനത്തു നിന്നും മാറ്റിയില്ല. മുഖ്യമന്ത്രിയുടെ വ്യക്തിപരമായ താത്പര്യങ്ങള്ക്കൊണ്ടാണ് ഈ സ്ഥാനത്തു നിന്നും മാറ്റാത്തത്.
മുഖ്യമന്ത്രിയുടെ ഓഫീസുമായി സ്വപ്നയ്ക്ക് ബന്ധമില്ലെങ്കില്‍ ശിവശങ്കറിനെ എന്തുകൊണ്ടാണ് നീക്കിയത്. ശിവശങ്കറും സ്വപ്നയും തമ്മില്‍ വഴിവിട്ട ബന്ധമുണ്ട്. അദ്ദേഹം സ്വപ്നയെ സഹായിച്ചിട്ടുണ്ട്.
സ്വപ്നയുമായി സ്പീക്കര്‍ക്കും പരിചയമുണ്ട്. ഇവരെ അറിയില്ലെന്ന് പറയുന്നത് ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനാണ്. സിപിഎമ്മിന്റെ ഉന്നത നേതാക്കന്മാരുമായി സ്വപ്നയ്ക്ക് ബന്ധമുണ്ടെന്നും കെ. സുരേന്ദ്രൻ ആരോപിച്ചു.
സോളാറിന്റെ തനിയാവർത്തനം;മുഖ്യമന്ത്രിക്ക് സ്വപ്നയെ 2017 മുതല്‍ അറിയാമെന്നും കെ സുരേന്ദ്രൻ
By
July 7, 2020 1:07 pm