കോഴിക്കോട്: ദുബായില്‍ മരിച്ച പ്രവാസി നിതിന്റെ മൃതദേഹം നാളെ വീട്ടിലെത്തിക്കും. കോഴിക്കോട് പേരാമ്പ്ര
മുയിപ്പോത്തെ വീട്ടിലാകും മൃതദേഹം എത്തിക്കുക. നിതിന്റെ കോവിഡ് പരിശോധനാഫലം നെഗറ്റീവ് ആയതിനാല്‍ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.യുഎഇയിലെ സാമൂഹ്യപ്രവര്‍ത്തകരാണ് ഇതിന് നേതൃത്വം നല്‍കുന്നത്.
നിതിന്‍ മരിച്ച വിവരം ഇനിയും ആതിരയെ അറിയിച്ചിട്ടില്ല. പ്രിയതമന്റെ വേര്‍പാടറിയാതെ ആതിര ഇന്ന് ഒരു പെണ്‍കുഞ്ഞിന് ജന്മം നല്‍കി. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ശസ്ത്രക്രിയയിലൂടെ ആണ് ആതിര പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്.
വിദേശത്ത് കുടുങ്ങിയ ഗര്‍ഭിണികളെ നാട്ടിലെത്തിക്കാന്‍ നിയമപോരാട്ടം നടത്തിയത് ഗര്‍ഭിണിയായ ആതിരയും നിതിനുമായിരുന്നു. അന്ന് ആതിരയോടൊപ്പം നാട്ടിലെത്താന്‍ ഭര്‍ത്താവ് നിതിനും ടിക്കറ്റ് ലഭിച്ചിരുന്നു. പക്ഷെ നിതിന്റെ നല്ല മനസ് തന്നേക്കാള്‍ ആത്യാവശ്യമായി നാട്ടിലെത്തേണ്ട ഒരാള്‍ക്കായി ആ ടിക്കറ്റ് നല്‍കി.
ഷാർജയിൽ ജീവകാരുണ്യ, രക്‌തദാന പ്രവർത്തനങ്ങളിൽ സജീവമായിരുന്ന നിതിൻ ചന്ദ്രൻ (29) തിങ്കളാഴ്‌ച പുലർച്ചെയാണ് ദുബായിൽ നിര്യാതനായത്. ആതിരയെ നാട്ടിലേക്ക് അയച്ചശേഷം ദുബായിൽ തുടരുകയായിരുന്നു നിതിൻ. ഞായറാഴ്ച രാത്രി ഉറങ്ങാൻ കിടന്നതായിരുന്നു. രാവിലെ ഉണരാൻ വൈകിയതോടെ സഹപ്രവർത്തകർ വിളിച്ചിട്ടും വാതിൽ തുറന്നില്ല. തുടർന്നാണ് മരിച്ചതറിഞ്ഞത്.