ന്യൂഡല്‍ഹി: കോവിഡ് വ്യാപനം തടയുന്നതിന് പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ ജൂണ്‍ 30 വരെ നീട്ടി. തീവ്രബാധിത മേഖലകളില്‍ മാത്രമാണ് ലോക്ക്ഡൗണ്‍ നീട്ടിയത്. മറ്റു സ്ഥലങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ അനുവദിച്ചു. അതേസമയം രാജ്യത്ത് രാത്രി 9 മണിക്കും രാവിലെ അഞ്ചിനും ഇടയിലുളള സഞ്ചാരവിലക്ക് തുടരുമെന്നും കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയ മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു.
ഇളവുകൾ ഇതാണ്:
ആദ്യ ഘട്ടം (ഫെയ്സ് 1)
ജൂൺ 8 മുതൽ ആരാധനാലയങ്ങൾ, ഷോപ്പിംഗ് മാളുകൾ എന്നിവ തുറക്കും. റെസ്റ്റോറന്റുകളിൽ ഇരുന്ന് ഭക്ഷണം കഴിക്കാനുള്ള സൗകര്യമുണ്ടാകും. ഇവയുടെ പ്രവർത്തനത്തിനായി ആരോഗ്യ വിഭാഗം മാർഗ നിർദേശങ്ങൾ പുറപ്പെടുവിക്കും.
രണ്ടാം ഘട്ടം (ഫെയ്സ് 2)
സ്കൂളുകൾ, കോളജുകൾ, കോച്ചിംഗ് സെന്ററുകൾ, എന്നിവ സംസ്ഥാന സർക്കാരുകളുമായി ആലോചിച്ച ശേഷം തുറന്ന് പ്രവർത്തിക്കും. അധ്യാപകർ, രക്ഷിതാക്കൾ എന്നിവരുമായി ചേർന്ന് കൂടിയാലോചനകൾ നടത്തിയ ശേഷം അഭിപ്രായം ശേഖരിക്കാൻ സംസ്ഥാന സർക്കാരുകൾക്ക് നിർദേശം നൽകിയിട്ടുണ്ട്. ജൂലൈയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കണോ വേണ്ടെയോ എന്ന കാര്യത്തിൽ തീരുമാനമെടുക്കും.
ഈ ഘട്ടത്തിൽ, അന്താരാഷ്ട്ര വിമാന സർവീസ്, മെട്രോ സർവീസ്, സിനിമാ തിയറ്റർ, ജിമ്മുകൾ, സ്വിമ്മിംഗ് പൂൾ, പാർക്ക്, തിയറ്റർ, ബാറുകൾ, ഓഡിറ്റോറിയം, ആളുകൾ കൂടുന്ന ഹോൾ പോലുള്ള പ്രദേശങ്ങൾ, മതപരമായും, കാഷ്ട്രിയ-സാമ്പത്തിക-സാമൂഹിക-സാംസ്കാരിക ഒത്തുചേരലുകൾ, എന്നിവയ്ക്ക് നിരോധനമുണ്ടാകും.
യാത്രകളിൽ ഇളവ്
അന്തർ സംസ്ഥാന യാത്രകൾക്കും, സംസ്ഥാനത്തിന് അകത്തുള്ള യാത്രകൾക്കുമുള്ള നിരോധനം മാറ്റിയിട്ടുണ്ട്. പ്രത്യേക അനുമതി, ഇ-പെർമിറ്റ് എന്നിവയൊന്നും യാത്രയ്ക്കായി വേണ്ടി വരില്ല.
മറ്റ് നിർദേശങ്ങൾ :
*56 വയസിന് മുകളിൽ ഉള്ളവർ, ഗർഭിണികൾ, പത്ത് വയസിൽ താഴെയുള്ള കുട്ടികൾ എന്നിവർ അത്യാവശ്യ കാര്യങ്ങൾക്ക് മാത്രമേ പുറത്തിറങ്ങാൻ പാടുള്ളു.
*ആരോഗ്യ സേതു മൊബൈൽ ആപ്ലിക്കേഷൻ കരുതുന്നത് നല്ലതാണ്.
പരിമിതമായ നിയന്ത്രണങ്ങളോടെ സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ക്ക് അനുമതി നല്‍കിയിരിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍. സാമൂഹിക അകലം പാലിക്കുക, മാസ്ക് ധരിക്കുക തുടങ്ങിയ നിയന്ത്രണങ്ങള്‍ തുടരും. ആരാധനാലയങ്ങള്‍, ഹോട്ടലുകള്‍ എന്നിവ ജൂണ്‍ എട്ടുമുതല്‍ തുറക്കാന്‍ അനുവദിക്കും. രാജ്യാന്തര വിമാന യാത്ര, മെട്രോ റെയില്‍, സിനിമ ഹാള്‍, ജിം, സ്വമ്മിങ് പൂള്, പാര്‍ക്ക്, തിയേറ്റര്‍, ബാര്‍, ഓഡിറ്റോറിയം, തുടങ്ങി ജനം കൂട്ടം കൂടാന്‍ ഇടയുളള സ്ഥലങ്ങളിലെ നിരോധനം തുടരും. ആള്‍ക്കൂട്ടത്തിന് സാധ്യതയുളള സാംസ്കാരിക, മതപരമായ ചടങ്ങുകള്‍ക്ക് വിലക്ക് ഉണ്ട്. ഇതിനെല്ലാം അനുമതി നല്‍കുന്നത് സംബന്ധിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തിയ ശേഷം നടപടി സ്വീകരിക്കുമെന്നും മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു.
സംസ്ഥാനങ്ങളുമായി കൂടിയാലോചന നടത്തിയ ശേഷം സ്കൂളുകളും കോളജുകളും തുറക്കാന്‍ അനുവദിക്കും. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം പുനരാരംഭിക്കുന്നത് സംബന്ധിച്ച് ജൂലൈയില്‍ തീരുമാനമെടുക്കുമെന്നും മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു.
lockdown to prevent the spread of covid 19 has been extended to June 30. The lockdown was extended only in the extreme areas.