കണ്ണൂര്‍: തൊഴിലുറപ്പ് പദ്ധതിയുടെ പ്രവര്‍ത്തനരീതി സര്‍ക്കാര്‍ അഴിച്ചുപണിതു. സുഭിക്ഷകേരളം പദ്ധതിക്ക് ഊന്നല്‍ നല്‍കിയുള്ള പ്രവര്‍ത്തനമായിരിക്കും പദ്ധതിയിലൂടെ നടപ്പാക്കുക. തരിശുഭൂമി കൃഷിഭൂമിയാക്കുന്നതിനൊപ്പം മൃഗസംരക്ഷണം, മത്സ്യക്കൃഷി എന്നീ മേഖലകളിലും പദ്ധതിയുടെ സാധ്യതകള്‍ പ്രയോജനപ്പെടുത്താന്‍ തൊഴിലുറപ്പ് മിഷന് ഡയറക്ടര്‍ ഡോ. ദിവ്യ എസ്.അയ്യരുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം നിര്‍ദേശിച്ചു. കാട് വെട്ടിത്തെളിക്കല്‍, കിളയ്ക്കല് പോലുള്ള ആവര്‍ത്തനസ്വഭാവമുള്ള പ്രവൃത്തികള്‍ അനുവദിക്കേണ്ടതില്ലെന്നും തീരുമാനിച്ചു.
കൃഷിക്കാവശ്യമായ ജലസേചനം, ഫാം പോണ്ടുകളുടെ നിര്‍മാണം, കനാലുകളുടെയും തോടുകളുടെയും നിര്‍മാണം, പുനരുദ്ധാരണം എന്നിവ കൂടുതലായി ഏറ്റെടുക്കും. പൊതുഭൂമിയിലും സ്വകാര്യഭൂമിയിലും ജലസേചന കുളങ്ങള്‍, കിണറുകള്‍ എന്നിവ തൊഴിലുറപ്പ് പദ്ധതിയിലൂടെ നിര്‍മിക്കുന്നതിനൊപ്പം പൊതുകുളങ്ങളുടെയും ജലസേചനചാലുകളുടെയും പുനര്‍നിര്‍മാണവും നടത്തും.
തൊഴിലുറപ്പിൽ ഇനി പുല്ലു ചെത്തും കാടുവെട്ടുമില്ല
By
May 24, 2020 8:02 am