തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് 13 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു.
കോട്ടയം -6
ഇടുക്കി -4
പാലക്കാട്,മലപ്പുറം,കണ്ണൂർ എന്നീ ജില്ലകളിൽ ഓരോന്ന് വീതം രോഗം സ്ഥിരീകരിച്ചു.
ഇതില്‍ അഞ്ച് പേര്‍ തമിഴ്നാട്ടില്‍ നിന്ന് വന്നവരാണ്. ഒരാള്‍ വിദേശത്ത് നിന്ന് എത്തിയ ആളാണ്. ഒരാള്‍ക്ക് എവിടെ നിന്നാണ് അസുഖം വന്നതെന്ന് പരിശോധിച്ച് വരികയാണ്. ബാക്കിയെല്ലാവര്‍ക്കും സമ്ബര്‍ക്കം മൂലമാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.
ഈ മാസം 21-ാം തീയതി മുതല്‍ കേരളത്തിലെ കേസുകളുടെ എണ്ണം കൂടി വരുന്ന സ്ഥിതി ആശങ്കയുണ്ടാക്കുന്നത് തന്നെയാണ്.
13 പേർക്ക് രോഗം ഭേദമായി.
അതിര്‍ത്തി കടന്ന് വരുന്നവരെ കര്‍ശനമായ പരിശോധനകള്‍ക്ക് വിധേയരാക്കാനാണ് തീരുമാനം.
ലോക്ക്ഡൗണ്‍ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ ഇന്ന് മുഖ്യമന്ത്രിമാരുടെ യോഗം പ്രധാനമന്ത്രി നരേന്ദ്രമോദി വിളിച്ച് ചേര്‍ത്തിരുന്നു. രാവിലെ പത്ത് മണിക്കാണ് മുഖ്യമന്ത്രിമാരുമായുള്ള പ്രധാനമന്ത്രിയുടെ യോഗം തുടങ്ങിയത്. ഇന്ന് എല്ലാ മുഖ്യമന്ത്രിമാര്‍ക്കും സംസാരിക്കാന്‍ അവസരമില്ല എന്നതിനാല്‍ കേരളത്തെ പ്രതിനിധീകരിച്ച് ചീഫ് സെക്രട്ടറി ടോം ജോസാണ് യോഗത്തില്‍ പങ്കെടുത്തത്.