ഇറാന്റെ ആക്രമണത്തില്‍ യുഎസ് സൈനികര്‍ക്ക് പരിക്കില്ലെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. വളരെ ചെറിയ നാശനഷ്ടങ്ങളാണുണ്ടായത്. തിരിച്ചടിയെക്കുറിച്ച് നേരത്തെ മുന്നറിയിച്ച് ലഭിച്ചിരുന്നു.ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിച്ചിരുന്നുവെന്നും ട്രംപ് പറഞ്ഞു. ഇറാന് ഒരു കാലത്തും ആണവായുധം ഉണ്ടാകാന്‍ അനുവദിക്കില്ല. ഇറാന് തീവ്രവാദത്തിന്റെ സ്പോണ്‍സറാണെന്നും ട്രംപ് പറഞ്ഞു.
സുലൈമാനി തീവ്രവാദികള്‍ക്ക് പരിശീലനം നല്‍കിയിരുന്ന ആളാണ്. സുലൈമാനി വധത്തിലൂടെ ശക്തമായ സന്ദേശമാണ് നല്‍കിയത്. നയങ്ങള്‍ തിരുത്തുന്നതുവരെ ഇറാനെതിരെയുള്ള ഉപരോധം തുടരും. ഇറാന് ആണവായുധ പദ്ധതികള്‍ പൂര്‍ണ്ണമായും ഒഴിവാക്കണം. തീവ്രവാദികള്‍ക്കുള്ള പിന്തുണ പിന്‍വലിക്കണമെന്നും ട്രംപ് പറഞ്ഞു.
ഏറ്റവും കൂടുതൽ വാട്സ്ആപ്പ് വാർത്തകൾ വായിക്കപ്പെടുന്ന ഗ്രൂപ്പിൽ നിങ്ങൾക്കും ചേരാം. താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക: