തിരുവനന്തപുരം : പൗരത്വ നിയമഭേദഗതിക്കെതിരെ നിയമസഭയില്‍ സര്‍ക്കാര്‍ പ്രമേയം അവതരിപ്പിച്ചു. മുഖ്യമന്ത്രി പിണറായി വിജയനാണ് പ്രമേയം അവതരിപ്പിച്ചത്. ഭരണഘടന മുന്നോട്ടുവയ്ക്കുന്ന മതനിരപേക്ഷത തകര്‍ക്കുന്ന പൗരത്വനിയമം റദ്ദാക്കാന്‍ നടപടി സ്വീകരിക്കണമെന്ന് കേരള നിയമസഭ കേന്ദ്രസര്‍ക്കാരിനോട് അഭ്യര്‍ത്ഥിക്കുന്നു എന്ന പ്രമേയമാണ് പിണറായി വിജയന് അവതരിപ്പിച്ചത്. ചട്ടം 118 അനുസരിച്ചുള്ള സര്‍ക്കാര്‍ പ്രമേയമാണ് മുഖ്യമന്ത്രി അവതരിപ്പിച്ചത്.
പൗരത്വത്തില്‍ നിന്ന് പുറത്താക്കപ്പെടുന്നവരെ പാര്‍പ്പിക്കാനുളള തടങ്കല്‍പ്പാളയങ്ങള്‍ കേരളത്തില്‍ ഉണ്ടാവില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. തടങ്കല്‍പ്പാളയങ്ങള്‍ക്കുള്ള യാതൊരു നടപടിയും സര്‍ക്കാര്‍ സ്വീകരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം പ്രമേയം അവതരിപ്പിക്കുന്നതിനെ ബിജെപി സഭയില്‍ എതിര്‍ത്തു. പ്രമേയം ഭരണഘടനാ വിരുദ്ധമെന്ന് ഒ രാജഗോപാല്‍ വ്യക്തമാക്കി.
പട്ടിക ജാതി പട്ടിക വര്‍ഗ സംവരണം നീട്ടണമെന്ന പ്രമേയം നിയമസഭ പാസാക്കി.
ആഗ്ലോ ഇന്ത്യന്‍ പ്രാതിനിധ്യം തുടരണമെന്ന് ആവശ്യപ്പെട്ട പ്രമേയവും നിയമസഭ പാസാക്കി.
പതിനെട്ട് പേരുടെ പാനലാണ് പ്രമേയാവതരണത്തിന് ശേഷം നിയമസഭയിൽ സംസാരിക്കുന്നത്.