ജാര്‍ഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ആരംഭിച്ചു. അഞ്ച് ഘട്ടമായി 81 സീറ്റുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ ബി.ജെ.പിയും ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച നേതൃത്വം നല്‍കുന്ന മഹാസഖ്യവും തമ്മില്‍ ശക്തമായ പോരാട്ടമാണ് നടന്നത്. ആദ്യ ഫലസുചനയിൽ ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച നേതൃത്വം നല്‍കുന്ന മഹാസഖ്യമാണ് മുന്നിൽ. ദുംകയില്‍ മുക്തി മോര്‍ച്ച നേതാവ് ഹേമന്ത് സോറന്‍ മുന്നിലാണ്. ജംഷഡ്പൂര്‍ ഈസ്റ്റില്‍ മുഖ്യമന്ത്രി രഘുബര്‍ദാസ് മുന്നില്‍ . ജാർഖണ്ഡിലെ ആദ്യ മുഖ്യമന്ത്രി ബാബുലാൽ മറാണ്ടിയിലും മുന്നിലാണ്. സില്ലി മണ്ഡലത്തില്‍ സുദേഷ് മഹ്‌തോ(എജെഎസ്‌യു) മുന്നില്‍.
ജെഎംഎം നേതൃത്വത്തിലുള്ള മുന്നണിക്ക് അനുകൂലമായിവന്ന എക്‌സിറ്റ് പോള്‍ഫലങ്ങളെ ജാര്‍ണ്ഡിലെ ഭരണകക്ഷിയായ ബിജെപി ആശങ്കയോടെയാണ് കാണുന്നതും.
ബിജെപിയുടെ സഖ്യകക്ഷികളായിരുന്ന എ.ജെ.എസ്.യു, എൽ.ജെ.പി, ജെ.ഡി.യു തുടങ്ങിയ പാർട്ടികൾ ഇത്തവണ ഒറ്റയ്ക്കാണ് മത്സരിച്ചത്. തിരഞ്ഞെടുപ്പിന്‍റെ മൂന്ന് ഘട്ടങ്ങള്‍ പിന്നിട്ടപ്പോഴാണ് പൗരത്വഭേദഗതിനിയമത്തിനെതിരെയുള്ള പ്രതിഷേധങ്ങള്‍ രാജ്യത്ത് ശക്തിപ്പെട്ടത്.