പൗരത്വ നിയമ ഭേദഗതി റിട്ട് ഹര്‍ജികളില്‍ കേന്ദ്രത്തിന് സുപ്രീംകോടതിയുടെ നോട്ടീസ്. കോടതി നോട്ടീസ് അയച്ചത് അറുപതോളം ഹര്‍ജികള്‍ പരിഗണിച്ചതിന് ശേഷം. കേസ് ജനുവരി 22ന് വീണ്ടും പരിഗണിക്കും. ജനുവരി രണ്ടാമത്തെ ആഴ്ച്ചയ്ക്കകം കേന്ദ്രം ംറുപടി നല്‍കണമെന്ന് സുപ്രീംകോടതി. സര്‍ക്കാരിന്റെ മറുപടി ലഭിച്ച ശേഷം നിയമസാധുത പരിഗണിക്കാമെന്നും കോടതി വ്യക്തമാക്കി.സുപ്രീം കോടതി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജികള്‍ പരിഗണിച്ചത്.
അതേസമയം പൗരത്വ നിയമം സ്റ്റേ ചെയ്യാന്‍ സുപ്രീംകോടതി വിസ്സമതിച്ചു.
സുപ്രീംകോടതിയുടെ തീരുമാനം വലിയ വിജയമെന്ന് മുസ്ലീം ലീഗ് എംപി കുഞ്ഞാലിക്കുട്ടി പറഞ്ഞു.മുസ്ലിങ്ങളൊഴികെയുള്ളവർക്ക് പൗരത്വം നൽകാൻ ഉള്ള ചട്ടങ്ങൾ ഉൾപ്പെടുത്തി പൗരത്വ നിയമം ഭേദഗതി ചെയ്തത് ഭരണഘടനയുടെ 14-ാം അനുച്ഛേദപ്രകാരം തെറ്റാണെന്നാണ് ഹർജിക്കാരുടെ വാദം. മതപരമായ വേർതിരിവ് കാണിച്ച് പൗരത്വം നൽകാനുള്ള നിയമം രൂപീകരിക്കുന്നത് മതേതര ഇന്ത്യയെന്ന ഭരണഘടനാ തത്വത്തിന്റെ ലംഘനമാണെന്നും ഹർജിക്കാർ ചൂണ്ടിക്കാട്ടിയിരുന്നു. ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗിന് വേണ്ടി കപിൽ സിബൽ അടക്കമുള്ള പ്രമുഖരായ അഭിഭാഷകരാണ് ഈ കേസിൽ ഹാജരായത്.