ശവസംസ്കാര ചടങ്ങുകൾ നടക്കുന്നതിനിടെയാണ് ശവപ്പെട്ടിക്കുള്ളിൽ നിന്നും ശബ്ദം പുറത്തു വന്നത്. ഞാൻ ഷായാണ് എന്നു പറഞ്ഞ് ആരംഭിച്ച ശബ്ദം എന്നെ തുറന്നു വിടൂ..ഇവിടെ ഇരുട്ടാണ് എന്നെല്ലാം പറഞ്ഞതിന് ശേഷം ഞാന്‍ നിങ്ങളോട് യാത്ര പറയാന്‍ വന്നതാണ്’ എന്നു പറഞ്ഞ് നിലച്ചു. തന്നെ മറ്റുള്ളവര്‍ ചിരിയോടെ യാത്രയാക്കണമെന്ന ഷായുടെ മോഹമാണ് ഇത്തരം ഒരു വേറിട്ട ചിന്തയ്ക്ക് കാരണം.
Funeral in dublin yesterday he’s alive pic.twitter.com/j18uFJ5aA4
— Lfcgigiddy1122 (@lfcgigiddy1122) October 13, 2019
അയര്‍ലന്‍ഡിലെ കില്‍മാനാദിലെ ഒരു പള്ളിയിലാണ് സംഭവം. ഐറിഷ് പ്രതിരോധ സേനയിലെ ഉദ്യോഗസ്ഥനായിരുന്ന ഷായ് ബ്രാഡ്ലിയുടെ സംസ്‌കാര ചടങ്ങുകള്‍ നടക്കുമ്പോഴാണ് അസാധാരണമായ സംഭവങ്ങൾ ഉണ്ടായത്.
ഒക്ടോബര്‍ എട്ടിനാണ് ഷായ് മരിക്കുന്നത്. രോഗബാധിതനായി കിടപ്പിലായിരുന്നു. താന്‍ ലോകത്തില്‍ നിന്നു വിട പറയുമ്പോള്‍ ആളുകള്‍ ചിരിച്ചുകൊണ്ട് യാത്രാക്കണമെന്ന് അച്ഛന്‍ ആഗ്രഹിച്ചിരുന്നതായി ഷായുടെ മക്കള്‍ മാധ്യമങ്ങളോട് പറഞ്ഞു. ഇതേ തുടര്‍ന്ന് അദ്ദേഹത്തിന്‍റെ ശബ്ദം റെക്കോര്‍ഡ് ചെയ്ത മക്കള്‍ അത് ശവപ്പെട്ടിയില്‍ ഘടിപ്പിച്ച് പ്രകടിപ്പിക്കുകയായിരുന്നു. എന്തായാലും സംഭവം സോഷ്യല്‍ മീഡിയയില്‍ വന്‍ഹിറ്റായിക്കഴിഞ്ഞു.