ഇന്ത്യന്‍ വംശജയായ വനിതയുടെ സ്വകാര്യ ഭാഗങ്ങള്‍ വാട്ടര്‍ പാര്‍ക്കിലെ 110 അടി താഴ്ചയുള്ള സ്ലൈഡില്‍ കീറിവേര്‍പ്പെട്ടു.ഭര്‍ത്താവ് സുമിത്തിനും, രണ്ട് മക്കള്‍ക്കും ഒപ്പമാണ് 38കാരിയായ മോനു സ്‌പെയിനില്‍ അവധിക്കാലം ആഘോഷിക്കാന്‍ ഇറങ്ങിയത്. സ്ലൈഡില്‍ വെള്ളം ശരീരത്തിന് അകത്തേക്ക് ശക്തിയായി കടന്നതോടെയാണ് 8 സെന്റിമീറ്റര്‍ നീളമുള്ള ആന്തരിക മുറിവ്( വജെയ്നയിൽ )രൂപപ്പെട്ടത്.
കാലുകള്‍ ചേര്‍ത്തുവെച്ച് വേണം 110 അടി നീളമുള്ള വെര്‍ട്ടിഗോ സ്ലൈഡില്‍ താഴേക്ക് കുതിക്കാനെന്നായിരുന്നു സുരക്ഷാ നിര്‍ദ്ദേശം. ഇത് പാലിച്ചെങ്കിലും മോനുവിന് ഗുരുതരമായി പരുക്കേറ്റു. കഴിഞ്ഞ ജൂലൈയില്‍ എസെക്‌സില്‍നിന്നുള്ള 23കാരന്‍ഡേവിഡ് ബ്രിഫോട്ടിന് സ്ലൈഡില്‍ നിന്നും വീണ് കഴുത്തിന് ഗുരുതരമായി പരുക്കേറ്റിരുന്നു.
ആംബുലന്‍സ് പോലും വിളിക്കാതെ ടാക്‌സിയില്‍ കയറ്റിവിടാമെന്നായിരുന്നു പാര്‍ക്ക് ജീവനക്കാര്‍ ആദ്യം പ്രതികരിച്ചത്. പൂളില്‍ രക്തം ഒഴുകിയതോടെയാണ് പ്രശ്‌നം വഷളാണെന്ന് തിരിച്ചറിഞ്ഞത്. ഡോക്ടര്‍മാര്‍ ഇവരുടെ ആന്തരിക മുറിവ് കണ്ട് ഞെട്ടുകയും ചെയ്തു. സ്ത്രീകളും, പെണ്‍കുട്ടികളും ഇത്തരം റൈഡുകള്‍ സൂക്ഷിച്ച് ഉപയോഗിക്കണമെന്ന് തന്റെ അനുഭവം ചൂണ്ടിക്കാണിക്കുന്നുവെന്ന് മോനു പറയുന്നു.