തിരുവനന്തപുരം : കരമനയിൽ യുവാവിനെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയ സംഭവത്തിൽ രണ്ട് പേർ പിടിയിൽ. ബാലു,റോഷൻ എന്നിവരാണ് പിടിയിലായത്.
അനന്തു ഗിരീഷിനെയാണ് കരമനയിൽ മരിച്ച നിലയിൽ
കണ്ടെത്തിയത്.
പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ അനന്തുവിന്റെ ദേഹത്ത് മാരക മുറിവുകൾ ആണ് മരണകാരണമെന്ന് സൂചിപ്പിക്കുന്നു. തലയോട്ടി തകർന്ന നിലയിൽ എന്നും റിപ്പോർട്ട്. ഇന്നലെ വൈകുന്നേരമാണ് അനന്തുവിനെ തട്ടികൊണ്ട് പോയത്.
തളിയിൽ അരശുമൂട് വച്ച് ഇന്നലെ ബൈക്കിൽ കരമന ഭാഗത്തേക്ക് യാത്ര ചെയ്യുകയായിരുന്ന അനന്ദുവിനെ രണ്ട് പേർ ചേർന്ന് തട്ടിക്കൊണ്ടുപോവുകയായിരുന്നു. അനന്ദുവിന്റെ ഫോണിലേക്ക് സുഹൃത്ത് വിളിച്ചപ്പോഴാണ് തട്ടിക്കൊണ്ടുപോയെന്ന വിവരം മനസ്സിലായത്. പിന്നീട് ഫോൺ സ്വിച്ച് ഓഫ് ആയി.