Entertainment

പട്ടിയും പൂച്ചയുമായാലെന്താ., കോടീശ്വരന്മാരാ..കോടീശ്വരന്മാര്‍ !

വീട്ടിലെ ഒരംഗത്തിനെപ്പോലെ കൊഞ്ചിച്ച് ഓമനിച്ച് പോറ്റുന്ന വളര്‍ത്തുമൃഗങ്ങള്‍ എല്ലാവര്‍ക്കും ഏറെ പ്രിയപ്പെട്ടവയാണ്. സ്‌നേഹക്കൂടുതല്‍ കൊണ്ട് തങ്ങളുടെ വളര്‍ത്തുമൃഗങ്ങള്‍ക്കായി പ്രത്യേക മുറിയും സൗകര്യങ്ങളും ഒക്കെ ഒരുക്കി പൊന്നേ പൊടിയേന്ന് വിളിച്ച് കൊണ്ടുനടക്കുന്ന പലരേയും നമ്മള്‍ കണ്ടിട്ടുണ്ട്. കാണാനുള്ള കൗതുകം കൊണ്ടും പ്രത്യേക കഴിവുകള്‍ കൊണ്ടും ലോക ശ്രദ്ധയിലെത്തിയ വളര്‍ത്തുമൃഗങ്ങളും നിരവധിയാണ്. എന്നാല്‍ തങ്ങളുടെ പേരിലുള്ള സ്വത്തിന്റെയും സമ്പത്തിന്റെയും പേരില്‍ പ്രശസ്തരായ വളര്‍ത്തുമൃഗങ്ങളുടെ പട്ടിക ഇന്‍ഷ്വറന്‍സ് കമ്പനിയായ കംപെയര്‍ ദ മാര്‍ക്കറ്റ് കഴിഞ്ഞ ദിവസമാണ് പുറത്തുവിട്ടത്. പട്ടിയും പൂച്ചയും തുടങ്ങി കോഴികള്‍ വരെ ഈ പട്ടികയിലുണ്ട്.
ലിസ്റ്റിലെ ആദ്യ റാങ്കുകാരെ നമുക്ക് പരിചയപ്പെടാം.

  • ഗുന്തര്‍ നാലാമന്‍

(നായ, ആസ്തി 3. 5 കോടി ഡോളര്‍)

ജര്‍മന്‍ ഷെപ്പേര്‍ഡ് ഇനത്തില്‍പ്പെട്ട നായ. മുന്‍ഗാമി ഗുന്തര്‍ മൂന്നാമനില്‍നിന്ന് കൈമാറിവന്ന സ്വത്ത്. ജര്‍മന്‍കാരിയായ കാര്‍ലറ്റ് ലീബെന്‍സ്റ്റീന്‍ തന്റെ കാലശേഷം നായയുടെ പേരില്‍ സ്വത്തുക്കള്‍ എഴുതി വയ്ക്കുകയായിരുന്നു. ഇന്ന് ഗുന്തര്‍ നാലാമന് സ്വന്തമായി പരിചാരകയും പാചകക്കാരനുമൊക്കെയുണ്ട്. പേരില്‍ നിരവധി വീടുകളും.

  • ഗ്രംപി ക്യാറ്റ്

(പൂച്ച, ആസ്തി 9.95 കോടി ഡോളര്‍)

സ്ഥിരമായി ദേഷ്യപ്പെട്ട മുഖമുള്ള ഇന്റര്‍നെറ്റിലെ താരം. യഥാര്‍ഥ പേര് ടര്‍ദര്‍ സോസ്.

  • ഒലിവിയ ബെന്‍സണ്‍

(പൂച്ച, 9.7 കോടി ഡോളര്‍)

ടെയ്‌ലര്‍ സ്വിഫ്റ്റിന്റെ വളര്‍ത്തുപൂച്ച. നിരവധി പരസ്യചിത്രങ്ങളില്‍ മുഖംകാണിച്ചിട്ടുള്ള ഒലിവിയ സ്‌കോട്ടിഷ് ഫോള്‍ഡ് എന്ന ഇനത്തില്‍പ്പെട്ടതാണ്.

  • സാഡി, സണ്ണി, ലോറന്‍, ലൈല, ലൂക്ക

(നായകള്‍, ആകെ ആസ്തി മൂന്നു കോടി ഡോളര്‍)

അമേരിക്കന്‍ ടിവി താരമായ ഒപ്ര വിന്‍ഫ്രേ തന്റെ സ്വത്തിന്റെ ഒരു ഭാഗം വളര്‍ത്തുമൃഗങ്ങളുടെ പേരില്‍ എഴുതിവയ്ക്കുകയായിരുന്നു.

  • ജിഗൂ

(കോഴി, 1.5 കോടി ഡോളര്‍)

ബ്രിട്ടീഷ് ധനികനായ മില്‍സ് ബ്ലാക്ക്വെല്‍ തന്റെ വില്‍പത്രത്തില്‍ സ്വത്തിന്റെ ഒരു പങ്ക് വളര്‍ത്തുകോഴിയുടെ പേരില്‍ എഴുതിവയ്ക്കുകയായിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top