ശോഭനയുടെ കൈയിൽ മുറിവും കണ്ടെത്തിയിട്ടുണ്ട്. ജീവയെ ഇരുവരും ചേർന്ന് കൊലപ്പെടുത്തിയ ശേഷം പ്രമോദും ശോഭനയും ആത്മഹത്യ ചെയ്യുകയായിരുന്നുവെന്ന സൂചനകളാണ് പൊലീസിനു ലഭിക്കുന്നത്. മുറി ഉള്ളിൽ നിന്നും പൂട്ടിയതിനാൽ പുറത്തുനിന്നുള്ളവർ കൊലനടത്താൻ സാധ്യതയില്ലെന്നും പൊലീസ് വിലയിരുത്തുന്നു.
മൂവരും തമ്മിൽ സാമ്പത്തിക തർക്കം നിലനിന്നിരുന്നതായുള്ള വിവരം പൊലീസിനു ലഭിച്ചിട്ടുണ്ട്. തമിഴ്നാട് സ്വദേശികളായ ജീവയുടെ കുടുംബത്തിന് കമ്പം പുതുപ്പെട്ടിയിൽ വസ്തുവകയുണ്ടായിരുന്നു. ഇതിനു പുറമേ കുമളി കേന്ദ്രീകരിച്ച് വസ്തു വാങ്ങുന്നതിനായി ഇവർ പലരെയും സമീപിച്ചിരുന്നു. ബ്രോക്കർമാരുമായും ബന്ധപ്പെട്ടിരുന്നു.
മൂന്നു മാസമായി രണ്ട് കാറുകളിലായിട്ട് ഇവർ പലയിടങ്ങളിലും സഞ്ചരിച്ചിട്ടുണ്ട്. വസ്തു വാങ്ങാനുള്ള സാമ്പത്തിക തർക്കം കൊലപാതകത്തിലേക്ക് നയിച്ചെന്ന സൂചനകളിലാണ് പൊലീസ്. എന്നാൽ പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചെങ്കിൽ മാത്രേമേ ഇക്കാര്യത്തിൽ വ്യക്തത ലഭിക്കുകയുള്ളുവെന്ന് പൊലീസ് അറിയിച്ചു. അതേസമയം മൂവരുടെയും ഫോൺ കോളുകൾ പൊലീസ് പരിശോധിച്ചു വരികയാണ്.