പൂവാർ: അമ്പൂരിയിൽ രാഖിയുടെ കൊലപാതകത്തിൽ അഖിലിന്റെ അച്ഛനും അമ്മയ്ക്കും പങ്ക് ഉണ്ടെന്ന് രാഖിയുടെ മാതാപിതാക്കൾ. പോലീസ് അന്വേഷണം തൃപ്തികരമല്ലെന്നും അച്ഛൻ രാജൻ പറഞ്ഞു.
അതേ സമയം അമ്പൂരിയിൽ കൊല്ലപ്പെട്ട രാഖിയും കേസിലെ ഒന്നാം പ്രതിയായ അഖിലും തമ്മിൽ ഫെബ്രുവരി 15ന് എറണാകുളത്തുള്ള ഒരു ക്ഷേത്രത്തിൽ താലികെട്ടി വിവാഹിതരായിരുന്നുവെന്നു പൊലീസ്. മൂന്നാം പ്രതി ആദർശിന്റെ റിമാൻഡുമായി ബന്ധപ്പെട്ടു നെയ്യാറ്റിൻകര മജിസ്ട്രേട്ട് കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലാണ് പൊലീസ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
കറുത്ത ചരടിൽ താലികെട്ടി വിവാഹം കഴിഞ്ഞ ഇവർ ഭാര്യഭർത്താക്കന്മാരെപോലെ ജീവിച്ചുവരുമ്പോഴായിരുന്നു വീട്ടുകാർ അന്തിയൂർക്കോണത്തുനിന്ന് അഖിലിനു മറ്റൊരു വിവാഹം നിശ്ചയിച്ചത്. ഈ വിവാഹം തടസ്സപ്പെടുത്താൻ രാഖി പല രീതിയിലും ശ്രമിച്ചു. അഖിലിനെ ഭീഷണിപ്പെടുത്തി.