ഗുരൂവായൂര്‍ സന്ദര്‍ശനത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി ഭഗവാന് മുന്നില്‍ ഇന്ത്യയുടെ പുരോഗതിയ്ക്കും സമൃദ്ധിയ്ക്കും വേണ്ടി പ്രാര്‍ത്ഥിച്ചുവെന്ന് ട്വീറ്റ് ചെയ്തു.ദിവ്യവും പ്രൗഢഗംഭീരവുമാണ് ഗുരുവായൂര്‍ ക്ഷേത്രമെന്നും ചരിത്രപ്രസിദ്ധമായ ക്ഷേത്രത്തില്‍ പ്രാര്‍ത്ഥിച്ചതില്‍ സന്തോഷമുണ്ടെന്നും മോദി ട്വീറ്റ് ചെയ്തു.മലയാളത്തിലാണ് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തത്. കേരളീയ വേഷത്തിലായിരുന്നു മോദി ദര്‍ശനത്തിനെത്തിയത്.39,101രൂപ വഴിപാടും പ്രധാനമന്ത്രി നല്കി.
ഗുരുവായൂര്‍ ക്ഷേത്രം ലോകം മുഴുവന്‍ അറിയപ്പെടുന്നത് അവിടെയുള്ള ആനകളുടെ പേരിലാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഈശ്വരനെ കുറിച്ചുള്ള ചിന്ത വരുമ്പോള്‍ ജീവജാലങ്ങളെ കുറിച്ചുള്ള ചര്‍ച്ച വരും. മൃഗങ്ങള്‍ പശുവാണെങ്കിലും ആനയാണെങ്കിലും കഴിഞ്ഞ സര്‍ക്കാർ വളരെയേോറെ പ്രവര്‍ത്തിച്ചുവെന്നും മോദി ഗുരുവായൂരില്‍ പറഞ്ഞു.
ദൈവത്തിന് പൂജ ചെയ്യാന്‍ അവസരം ലഭിച്ചതിന് ക്ഷേത്രത്തിലെ ഭാരവാഹികള്‍, ഭാരതീയ ജനതാ പാര്‍ട്ടിയുടെ പ്രവര്‍ത്തകര്‍, ജനങ്ങള്‍ എല്ലാവര്ക്കും നന്ദി അറിയിക്കുന്നു. ജനാധിപത്യത്തിന്റെ ഉത്സവമാണ് ഈ അടുത്ത കാലത്ത് നടന്നത്. രാജ്യത്തെ വിവിധ ഭാഗങ്ങളിലെ ജനങ്ങള്‍ക്കൊപ്പം കേരളത്തിലെ ജനങ്ങളും അതിന്റെ ഭാഗമായി. ഗുരുവായൂരിന്റം മണ്ണില്‍ കേരളത്തിലെ ജനങ്ങള്‍ക്ക് നന്ദി രേഖപ്പെടുത്താന്‍ ആഗ്രഹിക്കുകയാണെന്നും മോദി പറഞ്ഞു.
വിനോദ സഞ്ചാര മേഖലയില്‍ വളര്‍ച്ചയുടെ ഭാഗമായി കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കുന്ന പ്രസാദ് പദ്ധതിയില്‍ പൈതൃകവുമായി ബന്ധപ്പെട്ട ഏഴ് അധ്യാത്മിക കേന്ദ്രങ്ങളെ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും മോദി അറിയിച്ചു
മത്സ്യമേഖലയ്ക്ക് വേണ്ടി പ്രത്യേക പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കി. മത്സ്യബന്ധനവും മൃഗസംരക്ഷണവും പ്രത്യേക വകുപ്പ് രൂപീകരിച്ച് വികസനത്തിന് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങളാണ് ഈ സര്‍ക്കാര്‍ ആവിഷ്കരിച്ചിട്ടുള്ളത്. ഗ്രാമീണ സമ്പദ് വ്യവസ്ഥയുടെ ഭാഗമാണ് മൃഗ സംരക്ഷണം.
കന്ന് കാലികള്‍ക്കുള്ള കുളമ്പ് രോഗങ്ങള്‍ പോലുള്ള അസുഖങ്ങള്‍ മൃഗ സംരക്ഷണത്തിന് തടസ്സമായിരുന്നു. ഗ്രാമീണ സമ്പദ് വ്യവസ്ഥയെ ശക്തിപ്പെടുത്താന്‍ മൃഗങ്ങളുടെ അസുഖങ്ങള്‍ ഇല്ലാതാക്കണം. എന്നാല്‍ അതിനായി നമ്മുടെ നാട്ടില്‍ പ്രത്യേക വാക്സിനേഷന് നടപ്പിലാക്കിയെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി ഗുരുവായൂരില്‍ പറഞ്ഞു.
കേരള സന്ദര്‍ശനം പൂര്‍ത്തിയാക്കി പ്രധാനമന്ത്രി മാലദ്വീപിലേക്ക് തിരിച്ചു
ഗുരുവായൂര്‍ ക്ഷേത്രം ദിവ്യവും പ്രൗഢഗംഭീരവുമാണ്. ഇന്ത്യയുടെ പുരോഗതിക്കും സമൃദ്ധിക്കും വേണ്ടി ചരിത്രപ്രസിദ്ധമായ ഈ ക്ഷേത്രത്തില്‍ പ്രാര്‍ത്ഥിച്ചു pic.twitter.com/fQpK3JWuB7
— Narendra Modi (@narendramodi) June 8, 2019