Home app

ജിത്തു ജോബിനെ അമ്മ കൊലപ്പെടുത്താന്‍ കാരണമായത് വസ്തുഓഹരി തര്‍ക്കമല്ലെന്ന് മുത്തച്ഛന്‍

ജിത്തു ജോബിനെ അമ്മ കൊലപ്പെടുത്താന്‍ കാരണമായത് വസ്തുഓഹരി തര്‍ക്കമല്ലെന്ന് മുത്തച്ഛന്‍. കൊച്ചുമകനുമായി വസ്തു വീതംവയ്ക്കുന്ന കാര്യം സംസാരിച്ചിട്ടില്ലെന്നും മുത്തച്ഛന്‍ നെടുമ്പന കുരീപ്പള്ളി ജോബ് ഭവനില്‍ ജോണിക്കുട്ടിയും ഭാര്യ അമ്മിണി ജോണും പറഞ്ഞു. കുരീപ്പള്ളിയിലെ ട്യൂഷന്‍ കഴിഞ്ഞ് ദിവസവും മുത്തച്ഛനെയും മുത്തശ്ശിയെയും കാണാന്‍ ജിത്തു എത്തുമായിരുന്നു. അന്ന് സ്‌കൂള്‍ ഇല്ലാതിരുന്നതിനാല്‍ വൈകീട്ട് കളികഴിഞ്ഞ് പതിവുപോലെ ജിത്തു മുത്തച്ഛന്റെ വീട്ടിലെത്തിയിരുന്നു. ആറുമണിയോടെയാണ് വീട്ടിലേക്കുമടങ്ങിയത്. രാത്രി പത്തുമണിയോടെ ജിത്തുവിനെ കാണാനില്ലെന്ന വിവരമാണ് അറിയുന്നത്. കുട്ടിയെ തിരയാന്‍ ഇവരും മുന്നിട്ടിറങ്ങിയിരുന്നു. കൊച്ചുമകന്റെ മരണവാര്‍ത്തയുടെ ഞെട്ടലില്‍നിന്ന് ഇവര്‍ ഇനിയും മോചിതരായിട്ടില്ല. ജിത്തുവിനെ കാണാതായ തിങ്കളാഴ്ച രാവിലെ കുരീപ്പള്ളിയിലെ ഓഡിറ്റോറിയത്തില്‍ നടന്ന വിവാഹച്ചടങ്ങില്‍ ജിത്തുവും അമ്മ ജയമോളും പങ്കെടുത്തിരുന്നു.വിവാഹശേഷം സന്തോഷത്തോടെ മടങ്ങുന്ന അമ്മയെയും മകനെയും ഇവര്‍ കണ്ടിരുന്നു.

ആകെയുള്ള ഒരേക്കര്‍ മുപ്പത് സെന്റ് വസ്തു രണ്ടുമക്കള്‍ക്കുമായി വീതംവച്ച് വില്‍പ്പത്രം മൂന്നുവര്‍ഷം മുന്‍പ് തയ്യാറാക്കിയിരുന്നു. ജിത്തുവിന്റെ അച്ഛന്‍ ജോബിന് ഇതില്‍ 70 സെന്റ് വസ്തു ഉള്‍പ്പെടുത്തി. മക്കളുമായോ കൊച്ചുമക്കളുമായോ വസ്തു വീതംവയ്ക്കുന്ന കാര്യങ്ങള്‍ സംസാരിച്ചിട്ടുപോലുമില്ല. കുരീപ്പള്ളിയില്‍ രണ്ട് സെന്റ് വസ്തുവും കടമുറികളും ഉണ്ട്. അത് ഞങ്ങളുടെ ചെലവുകള്‍ക്കും ചികിത്സയ്ക്കും ഉള്ള കരുതലാണ്. ഇതുസംബന്ധിച്ച് തര്‍ക്കങ്ങളും നിലവിലില്ല.

വസ്തു നല്‍കില്ലെന്ന് ജിത്തു അമ്മയോട് പറഞ്ഞതാണ് കൊലപാതകത്തിന് കാരണമായി ജയമോള്‍ പോലീസിന് മൊഴിനല്‍കിയത്. ഇത് വിശ്വസിക്കാനാകുന്നില്ല. ഒരു അമ്മയ്ക്ക് മകനെ ഇത്രയും ക്രൂരമായി കൊലപ്പെടുത്താനാകില്ലെന്നും മുന്‍ അധ്യാപകന്‍ കൂടിയായ ജോണിക്കുട്ടി പറയുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top