പിതാവ് മരിച്ചുപോയെന്ന് ഫേസ്ബുക്ക് അക്കൗണ്ടില്‍ പോസ്റ്റ് പ്രത്യക്ഷപ്പെട്ടശേഷം 39 കാരനായ യുവാവിനെ കാണാതാവുകയായിരുന്നു. ആത്മഹത്യാ മുനമ്പിൽ നിന്ന് ചാടി യുവാവ് ജീവനൊടുക്കിയെന്നായിരുന്നു പ്രചരിച്ചത്.പീരുമേട് പരുന്തുംപാറ ആത്മഹത്യാമുനമ്പിൽ നിന്ന് ചാടി ജീവനൊടുക്കിയെന്ന് ആണ് സംശയിച്ചത്.
തിങ്കളാഴ്ച വൈകിട്ട് അഞ്ചരയോടെ യുവാവിന്റെ ബാഗ്, ചെരിപ്പ് എന്നിവ ഈ സ്ഥലത്തു നിന്ന് കണ്ടെടുക്കുകയും ചെയ്തിരുന്നു. പൊലീസും അഗ്നിരക്ഷാസേനയുമെത്തി രാത്രി തിരച്ചില്‍ നടത്തി. ഇന്നലെ രാവിലെ വീണ്ടും തിരച്ചിലിനെത്തിയപ്പോഴാണ് ആളെ കണ്ടെത്തിയ വിവരം അറിഞ്ഞത്.
വാളാടി – ചെങ്കര റോഡിലൂടെ നടന്നുപോയ യുവാവിനെ പിക്കപ്പ് വാന്‍ ഡ്രൈവര്‍ തിരിച്ചറിയുകയായിരുന്നു. യുവാവിനെ ആദ്യം വണ്ടിപ്പെരിയാര്‍ പൊലീസ് സ്റ്റേഷനിലും പിന്നീട് പീരുമേട് പൊലീസ് സ്റ്റേഷനിലും എത്തിച്ച് മൊഴി രേഖപ്പെടുത്തിയ ശേഷം ബന്ധുക്കള്‍ക്കൊപ്പം വിട്ടയച്ചു.
അതേസമയം, തന്റെ ഫേസ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്താണു പിതാവ് മരിച്ചതായി വ്യാജ പോസ്റ്റിട്ടതെന്ന് യുവാവ് പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. കോണ്‍ഗ്രസ് നേതാവും മുന്‍ പഞ്ചായത്ത് അംഗവുമാണ് പിതാവ്.