ന്യൂഡൽഹി:ഈ മാസം അവസാനത്തോടെ വാക്സിന് അടിയന്തര അനുമതി ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ സിഇഒ അദർ പൂനവാല. അടുത്ത മാസം ജനവരിയിൽ വാക്സിൻ വിതരണം ആരംഭിക്കുമെന്നും 2021 ഒക്ടോബറോടെ ഇന്ത്യയിലെ എല്ലാ ജനങ്ങൾക്കും വാക്സിൻ വിതരണം പൂർത്തിയാക്കുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു.
ഡിസംബർ അവസാനത്തോടെ അടിയന്തര ഉപയോഗത്തിനുള്ള അനുമതി മാത്രമേ ലഭിക്കുകയുള്ളുവെന്നും, പൊതുവിതരണത്തിനുള്ള അനുമതി വൈകുമെന്നും പൂനവാല പറഞ്ഞു. അധികൃതർ അനുമതി നൽകിയാൽ ജുനവരിയിൽ വാക്സിൻ വിതരണം ആരംഭിക്കാനാകുമെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യയിലെ 20% ജനങ്ങൾക്ക് വാക്സിൻ ലഭ്യമായാൽ അത് കൊണ്ടുവരുന്ന മാറ്റവും ആത്മവിശ്വാസവും കാണാൻ സാധിക്കുമെന്നും സെപ്റ്റംബർ-ഒക്ടോബറോടെ എല്ലാവർക്കും വാക്സിൻ നൽകി ജനങ്ങളെ സാധാരണ ജീവിതത്തിലേക്ക് മടക്കിവിടാൻ സഹായിക്കുമെന്നു അദ്ദേഹം പറഞ്ഞു.
സബ്ദെക്ട് എക്സ്പേർട്ട് കമ്മിറ്റി സേഫ്റ്റി ഡേറ്റ സംബന്ധിച്ച ചില രേഖകൾ കൂടി ഹാജരാക്കാൻ സെറം ഇൻസ്റ്റിറ്റ്യൂട്ടിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് പരിശോധിച്ച ശേഷമാകും അനുമതി നൽകുകയുള്ളു.