തിരുവനന്തപുരം: സ്വപ്ന സുരേഷ് നൽകിയ മൊഴി പുറത്ത്. മുഖ്യമന്ത്രി പിണറായി വിജയനും യുഎഇ കോണ്‍സുലേറ്റ് ജനറലും മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ കൂടിക്കാഴ്ച നടത്തിയിരുന്നതായി സ്വപ്ന സുരേഷ്. 2017ല്‍ നടന്ന ഈ സ്വകാര്യ കൂടിക്കാഴ്ചയിലാണ് എം.ശിവശങ്കറിനെ പരിചയപ്പെട്ടതെന്നും സ്വർണക്കടത്ത് കേസ് പ്രതിയായ സ്വപ്ന എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് (ഇഡി) നൽകിയ മൊഴിയിൽ പറയുന്നു.
യുഎഇ കോണ്‍സുലേറ്റും സര്‍ക്കാരും തമ്മിലുള്ള കാര്യങ്ങള്‍ക്ക് ശിവശങ്കറെ ബന്ധപ്പെടാൻ മുഖ്യമന്ത്രി നിർദേശിച്ചതായും സ്വപ്ന പറയുന്നു. അന്നുമുതല്‍ യുഎഇ കോണ്‍സുലേറ്റ് വഴിയുള്ള കാര്യങ്ങള്‍ക്ക് ശിവശങ്കര്‍ വിളിക്കാറുണ്ടായിരുന്നു. തുടര്‍ച്ചയായുള്ള സംഭാഷണങ്ങളിലൂടെ തങ്ങളുടെ ബന്ധം ദൃഡമായെന്നും സ്വപ്നയുടെ മൊഴിയില്‍ വിശദീകരിച്ചു.
യുഎഇ കോണ്‍സുല്‍ ജനറലിന്റെ സെക്രട്ടറിയായത് മുതല്‍ മുഖ്യമന്ത്രിക്ക് തന്നെ അറിയാം. സ്പേസ് പാര്‍ക്കിലെ നിയമനത്തെ പറ്റിയും മുഖ്യമന്ത്രിക്ക് അറിയാം. അവിടെ അവസരം ഉണ്ടെന്നറിയിച്ചത് ശിവശങ്കറാണെന്നും മൊഴിയില്‍ പറയുന്നു. 48.5 ലക്ഷം രൂപയുടെ നിക്ഷേപം ഉണ്ടെന്നും സ്വപ്ന ഇഡിയോടു വെളിപ്പെടുത്തിയിട്ടുണ്ട്. സ്പേസ് പാർക്കിൽ ജോലി കിട്ടിയത് എങ്ങനെ എന്ന ചോദ്യത്തിനായിരുന്നു മറുപടി
മുഖ്യമന്ത്രിയും കോണ്‍സുലേറ്റ് ജനറലും ഔദ്യോഗിക വസതിയിൽ കൂടിക്കാഴ്ച നടത്തി; സ്വപ്നയുടെ മൊഴി പുറത്ത്
By
October 11, 2020 3:18 pm