തിരുവനന്തപുരം: കോവിഡ് സ്ഥിരീകരിച്ച് ലക്ഷണമില്ലാത്തവര്‍ വീടുകളില്‍ തന്നെ കഴിയണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ലക്ഷണമില്ലാത്തവരെ ആശുപത്രികളിലേക്ക് മാറാന്‍ വീട്ടുകാരും നാട്ടുകാരും നിര്‍ബന്ധിക്കരുത്. വീടുകളില്‍ കഴിയുന്ന രോഗികള്‍ ആരോഗ്യവകുപ്പ് മാര്‍ഗരേഖ കര്‍ശനമായി പാലിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ല. രോഗം സ്ഥിരീകരിക്കുന്നവരെ ചികിത്സാകേന്ദ്രങ്ങളിലേക്ക് പോകാന്‍ നാട്ടുകാരും ബന്ധുക്കളും നിര്‍ബന്ധിക്കുന്നതായും കാണുന്നുണ്ടെന്നും അത് ഒഴിവാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
മലപ്പുറത്ത് രോഗികൾ വർധിച്ച സാഹചര്യത്തിൽ വിപുലമായ ചികിൽസാ സംവിധാനങ്ങൾ ഒരുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ 4 വാർഡുകൾ കോവിഡ് ഐസിയു ആക്കും.