കൊച്ചി: സ്വര്‍ണക്കടത്തു കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ മുൻ ഐടി ഫെലോ അരുൺ ബാലചന്ദ്രനെ കസ്റ്റംസ് ചോദ്യം ചെയ്യുന്നു. കൊച്ചിയിലേക്ക് വിളിച്ചുവരുത്തിയാണ് ചോദ്യം ചെയ്യുന്നത്.
കഴിഞ്ഞദിവസം എത്താന്‍ നോട്ടീസ് നല്‍കിയിരുന്നെങ്കിലും അരുണ്‍ ഹാജരായിരുന്നില്ല. വ്യക്തിപരമായ അസൗകര്യം കാരണം ഹാജരാകാൻ കഴിയില്ലെന്ന് അറിയിക്കുകയായിരുന്നു. തുടര്‍ന്നാണ് ഇന്ന് ഹാജരായത്. സെക്രട്ടേറിയറ്റിന് സമീപത്ത് അരുൺ ബാലചന്ദ്രൻ എടുത്തു നൽകിയ ഫ്ളാറ്റിലാണ് പ്രതികൾ ഗൂഢാലോചന നടത്തിയതെന്ന് കസ്റ്റംസ് കണ്ടെത്തിയിരുന്നു.
മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി ശിവശങ്കര്‍ പറഞ്ഞിട്ടാണ് ഫ്ളാറ്റ് എടുക്കാൻ സഹായിച്ചതെന്ന് അരുൺ പിന്നീട് വ്യക്തമാക്കിയിരുന്നു.