തൃശൂര്‍:വാട്ട്സ്ആപ്പ് വഴി ഇടപാട് നടത്തുന്ന പെൺ വാണിഭസംഘം പിടിയിൽ. വാട്സാപ്പ് വഴി സുന്ദരികളായ പെണ്‍കുട്ടികളുടെ ഫോട്ടോ കാണിച്ച് ആളുകളെ ആകര്‍ഷിക്കും. ഇഷ്‌ടപ്പെട്ടാല്‍ പിന്നെ പണം ഫോണ്‍ പേ അല്ലെങ്കില്‍ ഗൂഗിള്‍ പേ വഴി നല്‍കണം. ഉടനടി എത്തേണ്ട സമയം വാട്‌സാപ്പില്‍ ലഭിക്കും. തൃശൂര്‍ മുരിങ്ങൂരില്‍ പ്രവര്‍ത്തിച്ചിരുന്ന പെണ്‍വാണിഭ സംഘത്തിന്റെ പ്രവര്‍ത്തനം ഇങ്ങനെയായിരുന്നു. ഒടുവില്‍ ഹൈടെക്ക് പെണ്‍വാണിഭസംഘം പൊലീസ് കെണിയിലായി. വെറ്റിലപ്പാറ സ്വദേശിനി സിന്ധു ഉള്‍പ്പെടെ പത്തു പേരെയാണ് പെണ്‍വാണിഭത്തിന് പൊലീസ് അറസ്റ്റ് ചെയ്തത്.
മുരിങ്ങൂരില്‍ ഒരു വാടക വീട് കേന്ദ്രീകരിച്ചയിരുന്നു ഇവരുടെ പ്രവര്‍ത്തനം. രാവിലെ മുതല്‍ വീട്ടിലേക്ക് ആളുകളെ എത്തിച്ചിരുന്നു. തുണിത്തരങ്ങളുടെ മൊത്ത വ്യാപാരിയാണെന്നാണ് സിന്ധു അയല്‍വീടുകളില്‍ പറഞ്ഞിരുന്നത്.
രാത്രി കാലങ്ങളില്‍ ഒട്ടേറെപേര്‍ ഇവിടെയെത്തിയിരുന്നതായി പൊലീസ് പറഞ്ഞു. പ്രതികളെ പിടികൂടുമ്ബോള്‍ വീട്ടില്‍ രണ്ട് സ്ത്രീകളും എട്ട് പുരുഷന്മാരും ഉണ്ടായിരുന്നു. 19,000 രൂപയും ഗര്‍ഭ നിരോധന ഉറകളും പ്രതികളില്‍ നിന്ന് കണ്ടെടുത്തിട്ടുണ്ട്. നാല് വാഹനങ്ങളും പിടിച്ചെടുത്തു.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ അനാശ്യാസത്തിന് ഉപയോഗിച്ചിട്ടുണ്ടോയെന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്. പിടിയിലായ പ്രതികള്‍ ഇപ്പോള്‍ റിമാന്‍ഡിലാണ്. രഹസ്യവിവരം ലഭിച്ചതിനെത്തുടര്‍ന്ന് കോട്ടമുറിയിലെ വീട് ഏറെ നാളായി പൊലീസിന്റെ നിരീക്ഷണത്തിലായിരുന്നു. കൊരട്ടി സി.ഐ. ബി.കെ. അരുണിന്റെ നേതൃത്വത്തില്‍ നടത്തിയ റെയ്‌ഡിലാണ് പെണ്‍വാണിഭ സംഘം പിടിയിലായത്.