ബെംഗളുരു: സ്വർണകള്ളക്കടത്ത് കേസിലെ രണ്ടാം പ്രതി സ്വപ്‌ന സുരേഷ് എൻഐഎ കസ്റ്റഡിയിൽ. ബെംഗളുരുവിലെ എൻഐഎ യൂണിറ്റാണ് സ്വപ്നയെ കസ്റ്റഡിയിലെടുത്തത്.
സ്വപ്നയെ ഞായറാഴ്ച കൊച്ചിയിലെ എൻഐഎ ഓഫിസിൽ എത്തിക്കുമെന്നാണ് വിവരം. സ്വപ്നയ്ക്കൊപ്പം ഒളിവിൽ പോയ സന്ദീപ് പിടിയിലായി. സന്ദീപിന്റെ ഫോൺവിളി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് ഇരുവരെയും കുടുക്കിയത്.
സന്ദീപ് നായർ ഉച്ചയ്ക്ക് ഒന്നരയ്‌ക്ക് സഹോദരനെ ഫോൺ വിളിച്ചു. ഇൗ സമയത്ത് കസ്റ്റംസ് അവിടെ ഉണ്ടായിരുന്നു.അഭിഭാഷകൻ എന്ന് പറഞ്ഞെങ്കിലും കസ്റ്റംസ് ഇൗ ഫോൺ സഹോദരനിൽ നിന്ന് വാങ്ങുകയും കൊണ്ടു പോകുകയും ചെയ്തു.ബംഗളുരു നിന്നാണ് ഫോൺ വന്നത് എന്ന് മനസ്സിലാക്കി കസ്റ്റംസ് എൻഐഎയെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് കോറമംഗലയിലെ ഹോട്ടലിൽ സ്വപ്നയെയും സന്ദീപിനെയും പിടികൂടുകയായിരുന്നുവെന്നാണ് ഇപ്പൊൾ ലഭിക്കുന്ന റിപ്പോർട്ട്.