കൊച്ചി:ട്രെയിനില്‍ യാത്ര ചെയ്യുന്നതിനിടെ നഷ്ടപ്പെട്ട വിലപ്പെട്ട രേഖകളും പണവുമടങ്ങുന്ന ബാഗ് എടുത്തതെന്ന്
സംശയിക്കുന്നയാളെ കണ്ടെന്ന് ചലച്ചിത്രതാരം സന്തോഷ് കീഴാറ്റൂര്‍.ട്രെയിനിൽ അതേ കമ്പാർട്ട്മെന്റിൽ യാത്ര ചെയ്ത സഹയാത്രികയാണ് ബർമുഡയും ടി ഷർട്ടും ധരിച്ചയാളെ കണ്ടത്.
കഴിഞ്ഞ ദിവസം എറണാകുളത്ത് നിന്ന് കോഴിക്കോട്ടേക്കുള്ള യാത്രാ മദ്ധ്യേയാണ് ബാഗ് നഷ്ടമായതെന്ന് സന്തോഷ് കീഴാറ്റൂര്‍ പറയുന്നു. ഫേസ്ബുക്ക് ലൈവില്‍ വന്നാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്. തുരന്തോ എക്‌സ്‌പ്രസില്‍ ടുടയര്‍ എസി കമ്ബാര്‍ട്മെന്റിലായിരുന്നു സംഭവം. സന്തോഷ് കീഴാറ്റൂരിന്റെ പരാതിയില്‍ റെയില്‍വെ പൊലീസ് അന്വേഷണം ആരംഭിച്ചു.
അപ്പോള്‍ തന്നെ ടി.ടി.ആറിനോടു പറഞ്ഞു. അടുത്ത സ്റ്റേഷനില്‍ ഇറങ്ങി പരാതി നല്‍കാന്‍ അദ്ദേഹം ആവശ്യപ്പെട്ടു. എന്നാല്‍ രാവിലെ തന്നെ കോഴിക്കോട് എത്തണമെന്നുള്ളതിനാല്‍ ചെയ്യാന്‍ കഴിഞ്ഞില്ല. തിരിച്ചറിയല്‍ കാര്‍ഡ്, പാന്‍കാര്‍ഡ്, പഴ്സ്, കുറച്ചു പണം എന്നിവ ബാഗില്‍ ഉണ്ടായിരുന്നു. സി.സി.ടി.വി ദൃശ്യങ്ങള്‍ നോക്കി ആര്‍.പി.എഫുകാര്‍ പ്രതിയെ തിരിച്ചറിഞ്ഞിട്ടുണ്ട്. പൈസ അവരെടുത്തോട്ടെ വിലപ്പെട്ട രേഖകള്‍ തിരിച്ചു നല്‍കിയാല്‍ മതി.’- സന്തോഷ് കീഴാറ്റൂര്‍ പറഞ്ഞു.