തിരുവനന്തപുരം:ഒന്നരവര്‍ഷത്തെ അടച്ചിടലിന് ശേഷം സംസ്ഥാനത്തെ കോളേജുകള്‍ തുറന്നു. അഞ്ചും ആറും സെമസ്റ്ററുകളിലെ ബിരുദ വിദ്യാര്‍ത്ഥികളും, മൂന്ന്, നാല് സെമസ്റ്റര്‍ ബിരുദാനന്തര വിദ്യാര്‍ത്ഥികളുമാണ് ഇന്ന് കോളേജുകളിലെത്തിയത്. സ്ഥല സൗകര്യം കുറവുള്ള കോളജുകളില്‍ ഷിഫ്റ്റ് അടിസ്ഥാനത്തിലാണ് ക്ലാസുകള്‍.
കൊവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിച്ചുകൊണ്ടാണ് ക്ലാസുകൾ. വിദ്യാർത്ഥികൾ കൂട്ടംകൂടുന്നതിനും, ഒന്നിച്ചിരുന്ന് ഭക്ഷണം കഴിക്കുന്നതിനും വിലക്കുണ്ട്. രോഗലക്ഷണങ്ങൾ ഉള്ളവർ കോളേജുകളിൽ പോകരുത്, പുസ്തകങ്ങള്‍, കുടിവെള്ളം, ഭക്ഷണ പദാര്‍ത്ഥങ്ങള്‍ എന്നിവ പരസ്പരം കൈമാറാന്‍ പാടില്ല തുടങ്ങിയ നിർദേശങ്ങൾ അധികൃതർ നൽകിയിട്ടുണ്ട്.
ക്ലാസിലെത്തുകയെന്നത് വിദ്യാർത്ഥികളുടെ ആവശ്യമാണെന്നും, ഹാജർ നിർബന്ധമല്ലെങ്കിലും അവർ എത്തുമെന്നാണ് കരുതുന്നതെന്നും ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു പറഞ്ഞു. ഓൺലൈൻ – ഓഫ്ലൈൻ ക്ലാസുകൾ ഒരുമിച്ചാണ് മുന്നോട്ടു പോവുക. ഈ മാസം 18ന് കോളേജുകൾ പൂർണമായും തുറക്കും.